തിരുവനന്തപുരമടക്കമുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടി താത്കാലികമായി നിർത്തി വെച്ച് കേന്ദ്രസർക്കാർ

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടർന്ന് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കേന്ദ്രം. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.
അതേ സമയം അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടവും സമരവും തുടരാനാണ് സമരസമിതി തീരുമാനം. ആറ് വിമാനത്താവളങ്ങളുടേയും ലേലത്തില്‍ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. ടെണ്ടറുകള്‍ പരിശോധിച്ചശേഷം ലെറ്റര്‍ ഓഫ് ഓര്‍ഡര്‍ നല്‍കാനുള്ള അന്തിമനടപടിമാത്രമാണ് ബാക്കിയുള്ളത്.
പക്ഷേ പെരുമാറ്റച്ചട്ടം വരുന്നതിന് മുൻപുള്ള മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല സര്‍ക്കാര്‍ അംഗീകാരത്തിന്ശേഷം മാത്രമേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അദാനിക്ക് അനുമതിപത്രം നല്‍കാനാകൂ. പെരുമാറ്റ ചട്ടത്തിനെ കൂടാതെ രാഷ്ട്രീയകാരണങ്ങളും കേന്ദ്ര നിലപാടിന്‍റെ കാരണമായി എന്നാണ് സൂചന. കേരളത്തില്‍ സ്വകാര്യവല്‍ക്കരണം വലിയ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് കേന്ദ്രതീരുമാനം.
https://www.facebook.com/Malayalivartha























