പരീക്ഷ കഴിഞ്ഞ് ഒളിച്ചോടിയ പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച് കാമുകനെ പൊക്കിയപ്പോള്‍, മൊബൈല്‍ ഫോണ്‍ മാത്രം എടുത്ത് ബാഗും ഉപേക്ഷിച്ച് വീടിന്റെ പിന്നാമ്പുറത്തുകൂടെ ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത് കുറ്റിക്കാട്ടിൽ നിന്ന്- രണ്ടു രാവും ഒരു പകലും വിശപ്പടക്കിയത് മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ച്: തന്നെ കാമുകന്മാരെല്ലാം പീഡനത്തിനിരയാക്കിയെന്ന് പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

അടൂരിൽ കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ ഇന്നു രാവിലെ 10 മണിയോടെ മണക്കാല ജങ്ഷനില്‍ ഫെഡറല്‍ ബാങ്കിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊടുമണ്‍ സ്റ്റേഷനിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. കാമുകന്റെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി ആദ്യ ദിവസം ഒരു വയലിന് സമീപമാണ് ഒളിച്ചിരുന്നത്.
അവിടെ നിന്ന മാവില്‍ നിന്ന് പച്ചമാങ്ങ പറിച്ചു കഴിച്ചു. ഒരു കുപ്പി വെള്ളവും വാങ്ങി കുടിച്ചു. നിലവിലുള്ള കാമുകനും മറ്റു ചിലരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടി വ്യാഴാഴ്ച വൈകിട്ടാണ് കടമ്ബനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്ബതുകാരനൊപ്പം ഒളിച്ചോടിയത്. എസ്എസ്എല്‍സി പരീക്ഷ തീര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ പെണ്‍കുട്ടി കാമുകന്‍ ശ്യാം റെന്റിന് എടുത്ത കാറില്‍ സ്ഥലം വിടുകയായിരുന്നു.
പതിവു സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ രക്ഷിതാക്കാന്‍ കൊടുമണ്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാര്‍ നേരെ കാമുകന്റെ വീട്ടല്‍ എത്തി. ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെണ്‍കുട്ടി വീടിന് പിന്നാമ്ബുറത്ത് കൂടി ഇറങ്ങി ഓടി.
കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെണ്‍കുട്ടി പക്ഷേ, മൊബൈല്‍ഫോണ്‍ എടുത്തിരുന്നു. ഇതിന്റെ സിംകാര്‍ഡ് ഊരി അടുത്ത കുറ്റിക്കാട്ടില്‍ കളയുകയും ചെയ്തു. ഇതിനിടെ രാത്രി പ്രദേശത്ത് ഇടിവെട്ടി കനത്തമഴ പെയ്തു. വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൊടുമണ്‍ പൊലീസ് ഏറെ നേരം തെരഞ്ഞിട്ടും വിവരം കിട്ടാതെ വന്നതോടെ ലോക്കല്‍ സ്‌റ്റേഷനായ ഏനാത്ത് സഹായം തേടി. അടൂര്‍ ഡിവൈഎസ്പി കെഎ തോമസിനെയും വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌റ്റേഷനില്‍ നിന്നുള്ള എട്ടു വണ്ടികളിലായി പൊലീസെത്തി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയിരുന്നു.സാമ്ബത്തികമായി ഉന്നത നിലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്മാര്‍ നടപ്പിലാക്കിയത്. പെണ്‍കുട്ടി 10 പവന്‍ സ്വര്‍ണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്‌കൂളില്‍ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടില്‍ ഉപേക്ഷിച്ച് ബാഗില്‍ നിന്ന് കണ്ടെടുത്തു.
പരീക്ഷയുടെ ഹാള്‍ടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയില്‍ പോളിഷ് ബാഗിലുണ്ടായിരുന്നു. കാമുകനാകട്ടെ റെന്റിന് കാറുമെടുത്ത് സ്‌കൂളിന്റെ വാതിലില്‍ കാത്തു നിന്നു. രണ്ടുപേര്‍ക്കും നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല. 19 വയസാണ് കാമുകന്. എങ്കിലും പോക്‌സോ കുറ്റം നിലനില്‍ക്കും. കാമുകിക്ക് 16 വയസുമുണ്ട്. പെണ്‍കുട്ടിയെ കൊണ്ടുവന്ന മാരുതി ഓള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























