ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ഗോവിന്ദൻ

വിഴിഞ്ഞം തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ല, നിലവിലത്തെ നീക്കം സർക്കാർ ഒത്താശയോടെ. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദ വിഷയത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ രംഗത്ത്. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം.ഇത് സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
25% കൂടുതൽ ഓഹരി കൈമാറുമ്പോൾ സർക്കാറിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ, കരാർ ലംഘനം ഉണ്ടായിട്ടും മുഖ്യമന്ത്രി നോക്കി നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അദാനിക്കെതിരെ പ്രതിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനിയുമായി കരാറുണ്ടാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഴിഞ്ഞം ഓഹരി വിപണി കൃത്യമായ അജൻഡ പ്ലാൻ ചെയ്താണ് വി.ഡി.സതീശൻ നീങ്ങുന്നതെന്നും മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ പ്രത്യക പ്ലേൻ ചാർട്ട് ചെയ്ത് മഗലാപുരം വരെ പോയെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നതായും ഗോവിന്ദൻ മാഷ് പറഞ്ഞു. അവരുമായി തയ്യാറാക്കിയ ഡീലുകളാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ധാതുലവണങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.
https://www.facebook.com/Malayalivartha


























