മയക്കുമരുന്നിന് അടിമയായ അരുൺ 7വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ ചുമത്തും

തൊടുപുഴയിലെ ഏഴു വയസ്സുകാരനെ ലൈംഗികമായി അമ്മയുടെ കാമുകൻ അരുൺ പീഡിപ്പിച്ചു. അരുണിനെതിരെ പോലീസ് പോക്സോ ചുമത്തി. ഇളയകുട്ടിയെ മർദ്ദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നത് പരിഗണിക്കും. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. അതേ സമയം ഏഴ് വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടിയെ പരിശോധിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ര്‍മാരുടെ സംഘമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വെന്‍റിലേറ്റര്‍ സഹായം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘത്തിന്‍റെ നിഗമനം.
കുട്ടിയെ വേറേതെങ്കിലും ആശുപത്രിയിലേക്ക് നീക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്‍റേയും മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനം തീരെ മന്ദഗതിയിലാണ്. എങ്കിലും കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താനാണ് ശ്രമമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിനിടെ കുട്ടികെ മൃഗീയമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാള്‍. കുട്ടിയ മര്‍ദ്ദിച്ചതും ഭിത്തിയില്‍ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. അരുണിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിയത്. പ്രതിയെ പുറത്തേക്കിറക്കിയപ്പോള്‍ ജനക്കൂട്ടം ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുണ്‍ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha






















