കുമളിയിലെ പിഞ്ചു ബാലനെ തിരിച്ചു തന്നത് പോലെ ദൈവം ഇവനെയും തിരിച്ചു തന്നെങ്കിൽ ..പ്രാർത്ഥനയോടെ കേരളം ..

അന്ന് കേരളത്തെ കരയിപ്പിച്ച കുമളിയിലെ അഞ്ചു വയസ്സുകാരന്റെ ദേഹത്തുണ്ടായിരുന്നത് 151 മുറിവുകൾ ..അവിടെ പ്രതികൾ രണ്ടാനമ്മയും അച്ഛനും..ഇന്ന് ഏഴുവയസ്സുകാരനെ കൊല്ലാക്കൊല ചെയ്തത് അമ്മയും രണ്ടാനച്ഛനും...
മനസാക്ഷി മരവിച്ചുപോകുന്ന ക്രൂരതകളാണ് കുഞ്ഞുങ്ങളോട് ചെയ്യുന്നത്. പ്രതികൾ സ്വന്തം അച്ഛനമ്മമാർ തന്നെ എന്നത് നടുക്കത്തിന്റെ ആഴം കൂട്ടുന്നു. തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മൃഗീയമായി മർദിച്ചതിന്റെ വാർത്തകൾ ഞെട്ടലോടെ അല്ലാത്തെ സാധാരണക്കാർക്ക് വായിക്കാനോ അറിയാനോ കഴിയില്ല. തൊടുപുഴയിലെ പ്രതി രണ്ടാനച്ഛനാണ്.
മയക്കു മരുന്നിനു അടിമയായ ഇയാൾ കുട്ടിയെ ലൈംഗികമായും ഉപദ്രവിച്ചിരുന്നത്രെ. ഇതും അമ്മക്ക് അറിയാമായിരുന്നു എന്നതാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നത്
ഇതിനു സമാനമായ ക്രൂരതകളാണ് ആറ് കൊല്ലം മുൻപ് കുമിളിയിലെ അഞ്ചു വയസ്സുകാരന്റെ നേർക്ക് ഉണ്ടായത്. വെറും മൂന്നടിയോളം നീളമുള്ള കുഞ്ഞിന്റെ ശരീരത്തിൽ അടുക്കളയിലെ അടുപ്പിനരികിൽ തീച്ചൂടേറ്റു കിടക്കുന്ന രണ്ടരയടി നീളമുള്ള ഇരുമ്പു കുഴലുപയോഗിച്ചായിരുന്നു രണ്ടാനമ്മ മർദിച്ചിരുന്നത്.സഹായത്തിനു സ്വന്തം അച്ഛനും ..
ആ കേസിൽ കുറ്റപത്രം സമർപ്പിച്ചതേയുള്ളൂ. കുട്ടിയുടെ ശരീരത്തിൽ 151 മുറിവുകളാണ് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലിലെ വീടിന്റെ ചുമരുകൾക്കു നാവുണ്ടായിരുന്നുവെങ്കിൽ ഈ കുരുന്ന് അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു നിരത്തുമായിരുന്നു..
2013 ജൂലൈ 15ന് വൈകിട്ടായിരുന്നു ശരീരത്തിൽ പാടുകളുമായി കുഞ്ഞിനെയും കൂട്ടി പിതാവും ഭാര്യയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വക്കു പൊട്ടിയ സ്‌റ്റീൽ കപ്പിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിന്റെ ശരീരത്തിലേക്ക് രണ്ടാനമ്മ എറിയുമായിരുന്നത്രെ .
. ഇരുമ്പുകുഴൽ കൊണ്ട് കാലിലും ശരീരത്തിലും ശക്‌തിയോടെ അടിക്കുകയായിരുന്നു ഇരുവരുടെയും പതിവെന്ന് അയൽവാസികൾ പറയുന്നു. അടി കൊണ്ടു കാൽ നുറുങ്ങുമ്പോൾ രണ്ടാനമ്മ കുട്ടിയുടെ വായ് പൊത്തിപ്പിടിക്കും. മിണ്ടരുതെന്ന് ആംഗ്യം കാട്ടി ഇരുമ്പുകുഴൽ പിന്നെയും ഓങ്ങും.
ഈ കുഴൽ കൊണ്ടാണ് കുഞ്ഞിന്റെ ഇടതുകാൽ തല്ലിയൊടിച്ചത്. വേദന കൊണ്ട് പിടഞ്ഞ കുഞ്ഞിനെ അച്ഛൻ നെഞ്ചിൽ തൊഴിക്കും. ഈ കുരുന്നിന്റെ സഹോദരനെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നു
ദീർഘനാൾ ചികിത്സയ്ക്കുവിധേയനായ കുട്ടി ഇപ്പോൾ തൊടുപുഴ മേഖലയിലെ സ്കൂളിൽ പഠിക്കുകയാണ്. പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന് ഇനിയും പറയാറായിട്ടില്ല.. അത് പോലെ ഈ ഏഴു വയസ്സുകാരനെയും ദൈവം തിരികെ തന്നെങ്കിൽ എന്നാണു ഓരോ മനസ്സും ആഗ്രഹിക്കുന്നത് ...
https://www.facebook.com/Malayalivartha























