പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള വൈഭവമാണ് സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ എത്തുമ്പോൾ മത്സരം തീ പാറുന്നു.

പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള
വൈഭവമാണ് സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ എത്തുമ്പോൾ മത്സരം തീ പാറുന്നു.
ജില്ലയിലെ ഏറ്റവും ശക്തനായ സംഘ പരിവാർ നേതാവിന് രാഷ്ട്രീയത്തിനപ്പുറം ശക്തമായ വ്യക്തി ബന്ധങ്ങളുള്ള മണ്ഡലമാണ് പാലക്കാട് . കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ വി എസും വി കൃഷ്ണകുമാറും നേരിട് ഏറ്റുമുട്ടുന്ന അതേ പ്രതീതി. പാലക്കാട് നഗരസഭയിലെ പ്രഥമ ബി ജെ പി വൈസ് ചെയർമാൻ പദവിയുടെ തിളക്കവും ജനകീയ മുഖവും കൃഷ്ണകുമാറിനെ കരുത്തനാക്കുന്നു. ബി ജെ പി കേരളത്തിൽ പ്രതീക്ഷ വെക്കുന്ന നാല് സീറ്റുകളിൽ ഒരെണ്ണം പാലക്കാടു തന്നെ..
ബിജെപിയുടെ ജനകീയ മുഖമായ സി.കൃഷ്ണകുമാർ പ്രചാരണത്തിലും വ്യത്യസ്തത പുലർത്തുന്നു.. പുലരുംമുമ്പേ ജീവിതം തുടങ്ങുന്ന വഴിയോര കച്ചവടക്കാരോടും മീൻ വില്പനക്കാരോടും പത്രവിതരണത്തിനെത്തുന്നവരോടും ഒപ്പം നടന്നു അവരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും കാത്തു കൊടുത്ത് അവരിലൊരാളായി മാറി ..
നിരത്തുകളിലൂടെ നീങ്ങിയ പ്രഭാതസവാരിക്കാര്‍ക്കൊപ്പം വോട്ടഭ്യര്‍ഥനയുമായി കൃഷ്‌ണകുമാറും കൂടി...
നഗരത്തിലെ ഹെല്‍ത്ത് ക്ലബുകളായിരുന്നു അടുത്ത ലക്ഷ്യം. ചിലയിടങ്ങളില്‍ കൊച്ചുകസര്‍ത്തുകള്‍, മസില്‍പെരുപ്പിച്ചവര്‍ക്കൊപ്പം സെല്‍ഫി, റോഡിലൂടെ ഓടിയെത്തിയ സംഘത്തോടും വോട്ടഭ്യര്‍ഥന. പാലക്കാട് കോട്ടയ്‌ക്കു ചുറ്റും നടക്കാനെത്തിയവര്‍ക്കും അപ്രതീക്ഷിതമായി സ്‌ഥാനാര്‍ഥിയെ കണ്ടതിന്റെ സന്തോഷം..
പാലക്കാട് പൊതുവെ ചുവപ്പിന്റെ കോട്ടയാണ്.എന്നാൽ ഇത്തവണ ഇടതുപക്ഷത്തിന് ബദലായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത് എന്‍.ഡി.എ.യാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ചത് 1,36,587 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തു എന്‍.ഡി.എ. രണ്ടാംസ്‌ഥാനം നേടിയിരുന്നു. അവിടെ ഒന്നാമതെത്തും. മുപ്പതിനായിരത്തോളം വോട്ടു ലഭിച്ച മൂന്നിടത്ത് അത് ഇരട്ടിയാക്കും എന്ന് കൃഷ്ണകുമാർ ഉറപ്പിച്ചു പറയുമ്പോൾ പാലക്കാടൻ കാറ്റും അത് ശരിയെന്നു ഉറപ്പിക്കുന്നു.
ബി.ജെ.പി സാന്നിധ്യം ശക്‌തമായാല്‍ ക്രോസ്‌വോട്ട് സാധ്യതയില്ലേയെന്ന ചോദ്യത്തിനു ബി.ജെ.പി. അനുകൂല ക്രോസ്‌വോട്ടാണ് ഇത്തവണ നടക്കുകയെന്നാണ് കൃഷ്ണകുമാറിന്റെ മറുപടി. ഇത്തവണ ബി.ജെ.പിയും മറ്റ് രണ്ട് മുന്നണികളും തമ്മിലാണ് മത്സരം
ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാര്‍.കടുത്ത വേനൽ ചൂടിനെയും മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടിൽ മുന്നിൽ തന്നെയുണ്ട് കൃഷ്ണകുമാർ
https://www.facebook.com/Malayalivartha




















