നീതുവിന്റെ പ്രാണൻ പിടഞ്ഞത് മൂന്ന് വർഷത്തോളം പ്രണയിച്ച കാമുകന്റെ കൈകൊണ്ട്; കല്യാണം ഉറപ്പിക്കാന്‍ ഇരു വീട്ടുകാരും ധാരണയായതിന് പിന്നാലെ, പെൺകുട്ടി മറ്റാരുമായോ അടുക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ച നിതീഷ് പെൺകുട്ടിയുടെ വീട്ടിലെത്തി വാക്കുതർക്കത്തിലേർപ്പെട്ടു... പിന്നീട് സംഭവിച്ചത്

തൃശ്ശൂരില്‍ പട്ടാപകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നത് വിവാഹം കഴിക്കാനിരുന്ന യുവാവ്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവീട്ടുകാരും കല്യാണം ഉറപ്പിക്കാന്‍ ധാരണയായത്. ബി.ടെക് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിനെയാണ് നിതീഷ് നിഷ്‌കരുണം കൊലപ്പെടുത്തിയത്. 22 വയസു മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.
വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തെന്ന് നിതീഷിനെ തെറ്റിധരിച്ചു. ഇത് സംശയത്തിന് കാരണമായി. കാമുകന്റെ സംശയ രോഗം തിരിച്ചറിഞ്ഞതോടെ നീതു പതിയെ പിന്മാറി. വിവാഹത്തിന് താല്‍പര്യം കാട്ടാതെ വന്നതോടെ നിതീഷിന്റെ വിദ്വേഷം വര്‍ധിച്ചു. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്ബനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
ഇന്ന് രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. കുതറി ഓടി ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു,
അമ്മനേരത്തെ മരിച്ചുപോയ പെണ്‍കുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവള്‍. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളര്‍ന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു നീതു. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോള്‍ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു.
കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha




















