തന്നെ ഉപേക്ഷിച്ച് ഭാര്യയും മക്കളും പോയത് ഉൾക്കൊള്ളാനായില്ല... ഭാര്യയുടെ താമസസ്ഥലത്തെത്തി ഇളയമകളെ അടുത്തേക്ക് വിളിച്ചു; സ്നേഹത്തോടെ ഉപ്പാ എന്ന് വിളിച്ചോടി അടുത്തെത്തിയതും കൈയിൽ കരുതിയിരുന്ന പെട്രോൾ കുഞ്ഞിന്റെയും അബൂബക്കറിന്റെയും തലയിലൂടെ ഒഴിച്ചു; കത്തിക്കുന്നതിന് മുൻപ് കുഞ്ഞു അലറിവിളിച്ചത് രക്ഷയായി... പെരുമ്പാവൂരിൽ മകളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്‌റ്റില്‍

നിരവധി സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന അബൂബക്കര്‍, കടക്കാരില്‍നിന്നു രക്ഷപ്പെടാന്‍ ഭാര്യയുടെ ഫോണ്‍ നമ്ബരാണ് എല്ലാവര്‍ക്കും നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ കുടുംബവഴക്കും ഉപദ്രവങ്ങളും പതിവായതോടെയാണ് ഭാര്യ വീടുവിട്ടിറങ്ങിയതെന്നു പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് പന്ത്രണ്ടുകാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്‌റ്റില്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഞാലകം കരയില്‍ തമ്ബിക്കുടി വീട്ടില്‍ അബൂബക്കറി(43)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബവുമായി അബൂബക്കര്‍ അകല്‍ച്ചയിലായിരുന്നു. ഇതിന്റെ പേരില്‍ കറച്ചുനാളുകള്‍ക്കു മുമ്ബ് ഭാര്യയും മക്കളും അനുജത്തിയുടെ വീട്ടിലേക്കു മാറിത്താമസിച്ചു. പലപ്രാവശ്യം അബൂബക്കര്‍ തിരിച്ചുവിളിച്ചെങ്കിലും ഇവര്‍ വരാന്‍ തയാറായില്ല. ഇതോടെയാണ് ഇവര്‍ താമസിക്കുന്ന സ്‌ഥലത്തെത്തി ഇളയമകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പ്ലാസ്‌റ്റിക് കവറില്‍ പൊതിഞ്ഞ് രണ്ടു കുപ്പികളിലായി രണ്ടു ലിറ്റര്‍ പെട്രോള്‍ കരുതിയിരുന്നു. തുടര്‍ന്ന് ഇളയ മകളെ അടുത്തുവിളിച്ച് തലയില്‍ പെട്രോള്‍ ഒഴിച്ചു. ഒരു കുപ്പിയിലെ പെട്രോള്‍ അബൂബക്കര്‍ സ്വന്തം ദേഹത്തും ഒഴിച്ചു. കുട്ടി ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ഇതോടെ ഇയാള്‍ സ്‌ഥലത്തുനിന്നു രക്ഷപ്പെെട്ടങ്കിലും തുടര്‍ന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha





















