Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഗസ്റ്റ് ഹൗസില്‍ പ്രിയങ്ക പെട്ടു... കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ അര്‍ധരാത്രി നാടകീയ സംഭവങ്ങള്‍; തട്ടിന്‍ പുറത്തെ ബഹളം കേട്ട് പ്രിയങ്ക ഗാന്ധി ഞെട്ടിയുണര്‍ന്നു; സുരക്ഷാ ഉദ്യോഗസ്ഥര്‍ സര്‍വ സന്നാഹങ്ങളുമായി എത്തി പ്രിയങ്കയെ മാറ്റാന്‍ നോക്കിയെങ്കിലും 

05 APRIL 2019 11:13 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ചും സുരക്ഷ ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഒരു കാളരാത്രിയായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പമെത്തിയ പ്രിയങ്ക ഗാന്ധിയുടെ ഉറക്കം കെടുത്തിയതാകട്ടെ മരപ്പട്ടിയും. ഇതാകട്ടെ ബുധനാഴ്ച രാത്രി വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. ഗസ്റ്റ് ഹൗസിന്റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചര്‍ച്ചകള്‍ക്കു ശേഷം പതിനൊന്നരയോടെയാണ് മുറിയില്‍ ഉറങ്ങാനെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ തട്ടിന്‍മുകളില്‍ നിന്ന് ശബ്ദം കേട്ട് പ്രിയങ്ക ഉണര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥരും പോലീസും അമ്പരന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന ആശങ്കയായി. എന്നാല്‍ വിവരമറിഞ്ഞ ഗസ്റ്റ് ഹൗസ് ജീവനക്കാരാണ് മരപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സുരക്ഷാ ജീവനക്കാര്‍ക്ക് ആശ്വാസമായി. അതിനിടെ മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അസ്വസ്ഥയാക്കി.

പോലീസ് മരപ്പട്ടിയെ ഒതുക്കാന്‍ പ്രയത്‌നിച്ചെങ്കിലും കാര്യമുണ്ടായില്ല. അതോടെ താമസം റാവീസ് കടവ് ഹോട്ടലിലേക്ക് മാറാനുളള ആലോചനയായി. അവിടേക്ക് പോകാന്‍ വാഹനവ്യൂഹം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തട്ടിന്മുകളില്‍ നിന്ന് മാറിപ്പോയതോടെ ഗസ്റ്റ് ഹൗസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഇതോടെയാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ജീവന്‍ വീണത്. 

എന്തായാലും പ്രിയങ്കയും രാഹുലും ഗസ്റ്റ് ഹൗസിലെ ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടാണ് ഡല്‍ഹിക്ക് യാത്രയായത്. 

ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത ജനസാഹരത്തെയാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ കണ്ടത്. ജനസാഗരം രാഹുല്‍ എന്ന ഒറ്റ വിളിയില്‍ മാത്രം ഒതുങ്ങിയപ്പോള്‍ വയനാട് അക്ഷാരാര്‍ഥത്തില്‍ സ്തംഭിച്ച് നിന്ന് പോയി. പ്രിയനേതാക്കളെ ഒരു നോക്ക് കാണാന്‍ ജനസാഗരം ചുരം കയറി വന്നതോടെ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കല്‍പറ്റ നഗരവും പ്രദേശവും യു.ഡി.എഫ് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിപ്പോയി. എസ്.പി.ജിക്കും പോലീസിനും രാഹുല്‍ വിളിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നുവെന്ന് പറയേണ്ടി വരും.

നീണ്ട കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ പിന്നിട്ട് രാവിലെ 11 മണിയോടെ കല്‍പറ്റ എസ്.കെ.ജെ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാഹുലും പ്രിയങ്കയും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയിതോടെ ആവേശം അതിന്റെ നൂറിരട്ടിയിലുമായി. പിന്നെ പത്രികാ സമര്‍പ്പണത്തിനായി പ്രത്യേക സുരക്ഷാ വാഹനത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക്. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എസ്.ആര്‍. അജയകുമാറിന്റെ മുമ്പാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. വയനാട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. കാത്ത് നിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ കൂടെ പോയെങ്കിലും കളക്ടറേറ്റ് കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

സൂചികുത്താന്‍ പോലും ഇടമില്ലാതായി പോയ കല്‍പറ്റയിലെ നഗരത്തിലൂടെ ജനസാഗരത്തെ ഭേദിച്ച് എങ്ങനെ റോഡ് ഷോ നടത്തുമെന്നതായിരുന്നു അധികൃതര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. പക്ഷെ പഴയ സ്റ്റാന്‍ഡ് പരിസരം മുതല്‍ കളക്ടറേറ്റ് വരെ തമ്പടിച്ച് നിന്ന ജനങ്ങളെ നിരാശരാക്കാന്‍ രാഹുലും പ്രിയങ്കയും തയ്യാറായില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പിന്നെ റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ കനത്ത സുരക്ഷയില്‍ രാഹുലും പ്രിയങ്കയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുന്നോട്ട് നീങ്ങിയപ്പോള്‍ ജനങ്ങളുടെ ആവേശത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചെറുതായൊന്നുമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പണിപ്പെടേണ്ടി വന്നത്.

തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അതിന്റെ എല്ലാ അര്‍ഥത്തിലും ആവേശത്തിലും പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കിയപ്പോള്‍ നിങ്ങളോടൊപ്പം എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടേയും ഓരോ ചലനങ്ങളും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends