കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും കണ്ടതോടെ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി, പിന്നാലെ മൂന്ന് വർഷത്തോളം കടുത്ത പ്രണയവും: ഇരുവീട്ടുകാരും വിവാഹമുറപ്പിക്കാൻ തീരുമാനിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ വില്ലനായി മറ്റൊരു പ്രണയകഥ:- വാട്സാപ്പിലെ ചാറ്റുകൾ കണ്ടതോടെ പിണക്കവും, പരിഭവവും- വീണ്ടും വിവാഹാഭ്യർത്ഥനയുമായി എത്തിയ നിതീഷ് ഒരു ക്രൂര കൊലപാതകിയായി മാറിയത് ഇങ്ങനെ...

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയായിരുന്നു വിവാഹാഭ്യർത്ഥന നിരസിച്ചതിനെ പേരിൽ നീതുവിനെ കാമുകൻ കൊലപ്പെടുത്തിയത്. കോളേജിലേയ്ക്ക് പോകാൻ ബസ് കാത്തുനിക്കുന്നതിടെ പലപ്പോഴും കണ്ടുമുട്ടിയ ഇരുവരും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇരുവീട്ടിലും പ്രണയമറിയുകയും വിവാഹം ഉറപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയുമായിരുന്നു. പക്ഷെ ഇതിനിടയിൽ നീതു വിവാഹത്തിൽനിന്ന് പൈന്മരൻ ശ്രമിച്ചതോടെ ഇരുവർക്കുമിടയിൽ പിണക്കം പതിവായി.
നീതു മറ്റൊരു സുഹൃത്തുമായി അടുത്തെന്ന് വാട്സാപ്പ് ചാറ്റുകളിലൂടെ മനസിലാക്കിയ യുവാവിന്റെ പക കൊണ്ടെത്തിച്ചത് കൊലപാതകത്തിലേയ്ക്കായിരുന്നു.
കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു നിതീഷ് പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് എത്തിയത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് ചൊവ്വാഴ്ച അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലിക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. എന്നാൽ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തി ഒാൺലൈനിലൂടെ നേരത്തേ വാങ്ങിവെച്ചു. മൂർച്ചയേറിയ പുതിയമോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഒാൺലൈനിലൂടെ ബാഗും വാങ്ങി. ഇൗ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.
പെട്രോൾ കുപ്പിയിൽ കിട്ടില്ല എന്നതിനാൽ കൊച്ചിയിൽനിന്നുതന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽനിന്ന് ഒരുകുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലിസ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ പകർത്തി ബാഗിൽവെച്ചു. ഇരുചക്രയാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഇൗ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനുശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.
കൊലപ്പെടുത്തിയ നീതുവിനോട് മുഖസാദൃശ്യമുള്ള ഒരാളോടൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റുചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന് രക്തമൂറ്റികുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്.
https://www.facebook.com/Malayalivartha





















