ഏഴു വയസുകാരന്റെ ആരോഗ്യനിലയിൽ അത്ഭുതം പ്രതീക്ഷിക്കാതെ ഡോക്ടർമാർ ; തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിൽ

എറണാകുളം തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ധനത്തിന് ഇരയായ ഏഴുവയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരം. സംഭവം നടന്നു ഒൻപതാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിറുത്തിയിരിക്കുന്നത്.
കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കണ്ട എന്നാണ് മെഡിക്കല്‍ ബോർഡ്
തീരുമാനിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘത്തിന്റെ കൂടി നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കുട്ടിക്ക് ചികിത്സ നല്‍കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സകള്‍ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















