കാമുകിയുമായി വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആശുപത്രിലേയ്ക്ക് ഇരുപത്തിനാലുകാരിയേയും കാമുകനെയും എത്തിച്ചപ്പോൾ നേർക്കുനേർ കണ്ടുമുട്ടിയത് ഭാര്യയും, കാമുകിയും:- ആശുപത്രി പരിസരം പൂരപ്പറമ്പായതിന് പിന്നലെ കാമുകിയുടെ വക എട്ടിന്റെ പണി...

കമിതാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിടിച്ച് അപകടം. കമിതാക്കളെ ആശുപത്രിയിലെത്തിച്ചപ്പോൾ അന്ത്യം കുറിച്ചത് പ്രണയത്തിന്. ഇന്നലെ രാവിലെ തൊടുപുഴ മൂലമറ്റം റോഡിൽ മുട്ടം എൻജിനിയറിങ് കോളജിന് സമീപമാണ് കളമശേരി സ്വദേശിയും (28) വടക്കൻ പറവൂർ സ്വദേശിനിയും (24) അപകടത്തിൽപെട്ടത്. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചായിരുന്നു യുവാവ് യുവതിയുമായി അടുത്തത്.
പൊലീസ് ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഇതിന് പിന്നലെ ആശുപത്രി പരിസരം പൂരപ്പറമ്പാവുകയും, പ്രണയം അവസാനിപ്പിക്കുന്നെന്ന് കാമുകി നിലപാട് വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ യുവാവിന്റെ ബന്ധുക്കളും ഭാര്യയും ആശുപത്രിയിലെത്തുകയും, കാമുകിയെ അമ്മയും ബന്ധുക്കളും എത്തി നാട്ടിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു.
മുട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം യുവാവിനെ നാട്ടിലേക്ക് കൊണ്ടു പോയി. കാലിന് സാരമായി പരുക്കേറ്റ യുവാവിനെ കളമശേരിയിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ കാലിനും പരുക്കുണ്ട്. മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha





















