രാഹുലിന് മൂന്ന് അപരന്മാർ; കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട് കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് കോട്ടയത്തിന്റെ സ്വന്തം ഇ.കെ.രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിച്ചു

ഇ.കെ രാജീവ് ഗാന്ധി, ഇ.കെ രാഹുല്‍ ഗാന്ധി. അച്ഛന്‍ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ കടമെടുത്ത് മക്കള്‍ക്ക് നല്‍കിയത്. പില്‍ക്കാലത്ത് അച്ഛന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരില്‍ മാറ്റമുണ്ടായില്ല.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട് കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് കോട്ടയത്തിന്റെ സ്വന്തം ഇ.കെ.രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിച്ചു. എന്നാല്‍ ഇ.കെ.രാഹുല്‍ ഗാന്ധിയുടെ എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടില്‍ അമ്മ വല്‍സമ്മയോ ഇളയ സഹോദരന്‍ ഇ.കെ.രാജീവ് ഗാന്ധിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ 31ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയില്‍ രാഹുല്‍ നാട്ടില്‍ വന്നിരുന്നു. പൂര്‍വവിദ്യാര്‍ഥിയായ രാഹുല്‍ അന്ന് സ്‌കൂളില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച് താരമായാണ് മടങ്ങിയത്. അച്ഛന്‍ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ കടമെടുത്ത് മക്കള്‍ക്ക് നല്‍കിയത്. പില്‍ക്കാലത്ത് അച്ഛന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരില്‍ മാറ്റമുണ്ടായില്ല. ഇരുവരുടെയും എസ്.എസ്.എല്‍.സി. ബുക്ക് ഉള്‍പ്പെടെ എല്ലാ രേഖകളിലും അങ്ങനെ ആ പേരുകള്‍ ചേര്‍ക്കപ്പെട്ടു.
അടുത്തയിടെ സംസ്ഥാന സര്‍ക്കാരിന്റെ നാടന്‍ കലാകാരന്മാര്‍ക്കുള്ള അവാര്‍ഡ് തേടിയെത്തിയിരുന്ന രാഹുല്‍ ഗാന്ധി തിരുവനന്തപുരം കാര്യവട്ടം കാന്പസില്‍ പിഎച്ച്.ഡി.ചെയ്യുകയാണ്. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കിടയിലെ പ്രത്യേക നാടന്‍പാട്ടുകളാണ് രാഹുലിന്റെ ഗവേഷണ വിഷയം. ഭാര്യ രഞ്ജിയും മകന്‍ൈസന്ധവുമായി തിരുവനന്തപുരത്താണ് താമസം. വര്‍ഷങ്ങള്‍ക്കു മുന്പ് എരുമേലി കേന്ദ്രീകരിച്ച് തുടി നാട്ടറിവ് കൂട്ട'മെന്ന െപ്രാഫഷണല്‍ നാടന്‍ കലാരൂപ ട്രൂപ്പിന് തുടക്കമിട്ടത് രാഹുലാണ്. ഈ നാടന്‍ കലാപരിപാടി സംഘവുമായി കേരളം മുഴുവന്‍ യാത്രകള്‍ ചെയ്യാറുണ്ട്. കൂടാതെ ഫോക് ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ കലോത്സവങ്ങളില്‍ നാടന്‍ പാട്ടുകളുടെ സ്ഥിരം ജഡ്ജുകളില്‍ ഒരാള്‍കൂടിയാണ് രാഹുല്‍ ഗാന്ധി. രാഹുലിന് രാഷ്ട്രീയേമയില്ല. എങ്കിലും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്ത്.
https://www.facebook.com/Malayalivartha






















