ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ അമ്മയെ മാപ്പുസാക്ഷിയാക്കി അരുണ്‍ ആനന്ദിനെ കുടുക്കാമെന്ന് നിയമോപദേശം...

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കേണ്ടതില്ലെന്നു നിയമോപദേശം. സംഭവത്തില്‍ മറ്റു സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഇവരെ മാപ്പുസാക്ഷിയാക്കി മുഖ്യപ്രതി അരുണ്‍ ആനന്ദിനെ കുടുക്കാമെന്നാണ് നിയമോപദേശം.
യുവതിയെയും പ്രതിയാക്കിയാല്‍ പ്രോസിക്യൂഷന്‍ ഭാഗം ദുര്‍ബലമാകും. അത് അരുണിനു രക്ഷപ്പെടാന്‍ സൗകര്യമാകും. മകനെ ഉപദ്രവിച്ചയാള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അമ്മ തടസം നില്‍ക്കില്ലെന്നാണു പോലീസിന്റെ നിഗമനം. അവരെ കോടതി മുമ്പാകെ ഹാജരാക്കി 164-ാം വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇതോടെ കേസില്‍ ഒരു പ്രതി മാത്രമാകുമെന്നും പരമാവധി ശിക്ഷ അരുണിന് വാങ്ങിക്കൊടുക്കാനാകുമെന്നും പോലീസ് കണക്കുകൂട്ടുന്നു.
മര്‍ദ്ദന വിവരം മറച്ചുവച്ചതിനും മര്‍ദ്ദനത്തിനു കൂട്ടുനിന്നതിലും യുവതിക്കെതിരേ കേസെടുക്കാന്‍ പോലീസ് ആദ്യം ആലോചിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയും അനുജനും അല്ലാതെ മറ്റു ദൃക്‌സാക്ഷികളില്ല. ഇളയ കുട്ടിക്ക് പ്രായം അഞ്ചുവയസു മാത്രമായതിനാല്‍ വിചാരണഘട്ടത്തില്‍ മൊഴി പൂര്‍ണമായും സ്വീകരിക്കാന്‍ തടസമുണ്ട്. ഇതു മുഖ്യപ്രതിക്കു രക്ഷപെടാന്‍ പഴുതാകുമെന്നാണു വിലയിരുത്തല്‍. അരുണിനെതിരേ ഐ.പി.സി. 302-ാം വകുപ്പാണു ചുമത്തിയിരിക്കുന്നത്.
കുട്ടിയെ ദ്രോഹിക്കാന്‍ അമ്മ കൂട്ടു നിന്നുവെന്നു പറയാനാവില്ലെന്നും വാദിക്കാനാവും. കുട്ടിയെ ദ്രോഹിക്കുന്നതു പലപ്പോഴും താന്‍ തടഞ്ഞതായാണ് ഇവരുടെ മൊഴി. അവര്‍ക്കും ഇയാളില്‍ നിന്നു മര്‍ദനമേറ്റിട്ടുണ്ട്. ഒടുവില്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന സമയത്തും ഇവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണു യുവതിയുടെ മൊഴി. ആദ്യമുണ്ടായ കാര്യങ്ങള്‍ പോലീസിനോട് പറയാതിരുന്നത് അരുണിനെ ഭയന്നാണെന്നും ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.
അതേ സമയം യുവതിയുടെ 'അമ്മ ഒരു റിട്ട .അധ്യാപികയാണ് .കെ എസ് ടി എ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു . സി പി എം പ്രവർത്തകയുമാണ് .ഇവരും മരണമടഞ്ഞ ബിജുവിന്റെ അമ്മയും സുഹൃത്തുക്കളും, ഒരേ സ്കൂളിലെ അധ്യാപികമാരുമായിരുന്നു. ഇവരുടെ പരിചയമാണ് ബിജുവും യുവതിയും തമ്മിലുള്ള വിവാഹത്തിലെത്തിയത്. ഈ ദാരുണ സംഭവം ഉണ്ടായപ്പോൾ അമ്മയ്ക്ക്, മകളെ രക്ഷിക്കണമെന്നുണ്ട്. അതിനാണ് ബിജുവിന്റെ 'അമ്മ കഴിഞ്ഞ ദിവസം ,മരുമകൾ നല്ലവളാണെന്ന വാർത്ത പുറത്തുവിട്ടത്.
കൂട്ടുകാരിയുടെ മകളെ തള്ളിപ്പറയാൻ ബിജുവിന്റെ മാതാവ് തയ്യാറാകുന്നില്ല. എന്നാൽ ബിജുവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഒരു അന്വേഷണവും ഉണ്ടായില്ല. (ബിജുവിന്റെ മരണം) സി പി എം തിരക്കഥയാണ് ഇപ്പോൾ പോലീസ് തയ്യാറാക്കുന്നത്. യുവതിയെ മാപ്പു സാക്ഷിയാക്കുന്നതും ഇതിനാണ്. കുട്ടികളോട് അടുപ്പക്കാരൻ ക്രൂരത കാട്ടിയപ്പോൾ മൗനം പാലിച്ച അമ്മയെക്കെതിരെ കേസ് എടുക്കാൻ പോലീസ് മടിക്കുന്നതും സിപിഎം സമ്മർദ്ദമാണ്. ആരോപണം ഒഴിവാക്കാനാണ് ,കേസിന്റെ ബലത്തിന് അമ്മയെ മാപ്പു സാക്ഷിയാക്കണമെന്നു പോലീസ് പറയുന്നതെന്നാണ് ആരോപണം. കേസ് കോടതിയിൽ വരുമ്പോൾ ഇവൾ അരുണിനൊപ്പം ചേരില്ലെന്നും, പറയാനാകില്ല.
യുവതിയുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്. കുട്ടിയെ സംഭവ ദിവസം രാത്രി ഇയാള്‍ താഴെയിട്ട് പല തവണ ചവിട്ടി അലമാരയ്‌ക്കുള്ളില്‍ വച്ച് ഞെരിച്ചുവെന്നും അമ്മ തന്നെ പറയുന്നതു മാപ്പുസാക്ഷിയാക്കാന്‍ മതിയായ കാരണങ്ങളാണെന്നു പോലീസ് കരുതുന്നു. എട്ട് മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്‌ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്.
https://www.facebook.com/Malayalivartha






















