നീതുവിനെയും നിതീഷിനെയും തമ്മിൽ ഒരുമിപ്പിച്ചത് യാത്രകളിലെ താൽപര്യം, നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ... ഫേസ്ബുക്കിലും ഇരുവരുടെയും ചിത്രങ്ങൾ

കോടാലി ആക്സിസ് എഞ്ചിനീയറിംഗ് കോളേജിലെ ബിടെക്ക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന നീതുവും, അമേരിക്കൻ ഐ.ടി കമ്പനിയിൽ സീനിയർ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച നിധീഷും തമ്മിൽ സൗഹൃദത്തിലായത് യാത്രകളിലുള്ള താൽപര്യമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. യാത്രാതൽപ്പരരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഇരുവരും അംഗമായിരുന്നതായി പറയുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. നിധീഷിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈൽ പിക്ചർ.
അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുൻപ് അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീടിതുവരെ നീതുവിനെ പോറ്റിവളർത്തിയതും കാത്തുസൂക്ഷിച്ചതും അമ്മൂമ്മയും അമ്മാവനും ചേർന്നാണ്. നീതുവും പോയതോടെ ഇവർ ഒറ്റയ്ക്കായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതുവെന്നു ബന്ധുക്കളും നാട്ടുകാരും ഓർമിക്കുന്നു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും മികവുകാട്ടി. നീതു കൊല്ലപ്പെടുന്ന സമയത്ത് അമ്മൂമ്മ വത്സലയും അമ്മാവൻ സഹദേവനും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ഇവർ ഓടിയെത്തുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു.
https://www.facebook.com/Malayalivartha























