Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തരൂരിനെതിരെ വേലക്കാരന്റെ നിര്‍ണായക മൊഴി, തന്റെ ഫോണ്‍ ചെയ്യലിനെ ചോദ്യം ചെയത സുനന്ദയുമായി തരൂര്‍ വഴിക്കിട്ടു

09 JANUARY 2015 08:53 AM IST
മലയാളി വാര്‍ത്ത.

ഭാര്യ സുനന്ദ പുഷ്‌കരിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ എംപിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വേലക്കാരന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ശശീതരൂരിന്റെ വേലക്കാരന്‍ നാരായണനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനിടയിലാണ് കേസിന് വഴിത്തിരിവാകുന്ന നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് വേലക്കാരനില്‍ നിന്ന് കിട്ടിയത്.ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മില്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നുവെന്ന് നാരായണന്‍ നല്‍കിയ മൊഴി നല്‍കിയതായാണ് സൂചന.
2010 ഒക്ടോബര്‍ 22 മുതലാണ് നാരായണന്‍ തരൂരിന്റെയും സുനന്ദയുടെയും വീട്ടില്‍ ജോലിക്കെത്തുന്നത്. ഇരുവര്‍ക്കുമായി ഭക്ഷണം തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തിരുന്നത് നാരായണനാണ്. സുനന്ദയുടെ മരണം നടക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ശശി തരൂരും സുനന്ദയും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് നാരായണന്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
2013 ഡിസംബറില്‍ ശശി തരൂരും സുനന്ദയും ദുബായിലേക്കു പോയപ്പോഴും നാരായണന്‍ കൂടെയുണ്ടായിരുന്നു. അവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള വലിയ വഴക്കുകളുടെ തുടക്കമെന്നും നാരായണന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ കാരണം എന്താണെന്നു തനിക്കറിയില്ല. വഴക്കിനൊടുവില്‍ തരൂരിന്റെ കാല്‍ സുനന്ദ അടിച്ചുപൊട്ടിച്ചുവെന്നും നാരായണന്‍ മൊഴി നല്‍കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടു ചെയ്തു. തന്റെ കാര്യങ്ങളിലൊന്നും തരൂര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും തനിക്കു വയ്യാതായപ്പോഴും മുഴുവന്‍ സമയവും ഫോണിലായിരുന്നു തരൂരെന്നും സുനന്ദ പറഞ്ഞതായും നാരായണന്‍ പോലീസിന് മൊഴി നല്‍കി.
സുനന്ദയുടെ മരണത്തിന് രണ്ടുദിവസം മുമ്പ് ശശി തരൂരും സുനന്ദയും താമസിച്ചിരുന്ന ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദയെ കാണാന്‍ സുനില്‍ സാഹിബ് എന്നൊരാള്‍ എത്തിയിരുന്നെന്നാണ് നാരായണന്റെ മൊഴി. സുനില്‍ സാഹിബിനൊപ്പം 307ാം നമ്പര്‍ ഹോട്ടല്‍ മുറിയിലേക്കു പോയ സുനന്ദ അയാളുടെ ഫോണില്‍നിന്നും ട്വീറ്റ് ചെയ്യുകയും ചില മെസെജുകള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നെയുള്ള ഒരു ദിവസവും സുനന്ദയുടെ രണ്ടു സുഹൃത്തുകളും സുനില്‍സാഹിബും സുനന്ദയെ കാണാന്‍ മുറിയില്‍ എത്തിയിരുന്നു. അന്ന് സുഖമില്ലാത്തതിനെതുടര്‍ന്ന് നാരായണന്‍ നേരത്തെ വീട്ടില്‍ പോയി. പിന്നെ തിരികെ എത്തിയപ്പോള്‍ 307-ാം നമ്പര്‍ മുറിയില്‍ നിന്നും 345ാം നമ്പര്‍ മുറിയിലേക്ക് സുനന്ദ മാറിയിരുന്നെന്നും നാരായണന്‍ മൊഴിനല്‍കി.
രാത്രി നാരായണന്‍ എത്തിയപ്പോള്‍ സുനന്ദ തരൂരിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തരൂര്‍ ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് തരൂര്‍ താമസിച്ചിരുന്ന ലോധി എസ്‌റ്റേറ്റിലെ വീട്ടിലേക്ക് മറ്റൊരു വേലക്കാരനെ അയച്ചു. തുടര്‍ന്ന് സുനന്ദ വീണ്ടും തരൂരിനെ ഫോണ്‍ ചെയ്തു. ഇക്കുറി ഫോണ്‍ എടുത്ത തരൂര്‍ ഹോട്ടലിലേക്ക് വരാമെന്ന് പറയുകയും രാത്രി 12.30തോടെ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഹോട്ടലിലെത്തിയ ശേഷം തരൂരും സുനന്ദയും പുലര്‍ച്ചെ നാലരവരെ വഴക്കിട്ടതായാണ് നാരായണന്റെ മൊഴി. നാലരയ്ക്കും അഞ്ചിനുമിടയില്‍ സുനന്ദ മറ്റൊരാളോട് ഫോണില്‍ സംസാരിച്ചെന്നും തുടര്‍ന്ന് ആറരയ്ക്കും ഇരുവരും തമ്മില്‍ വഴക്കിട്ടതായും തരൂര്‍ മറ്റൊരു മുറിയിലേക്കു മാറിയതായും നാരായണന്റെ മൊഴിയില്‍ പറയുന്നു.
മരണം നടക്കുന്ന ദിവസം വൈകിട്ട് നാലരയോടെ തരൂര്‍ തന്നെ വിളിച്ച് സുനന്ദയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ സുനന്ദയ്ക്ക് സുഖമില്ലെന്നും ആഹാരം കഴിക്കുന്നില്ലെന്നും തരൂരിനോട് താന്‍ പറഞ്ഞെന്നും നാരായണന്‍ പറയുന്നു. സുനന്ദയെ എണീപ്പിക്കാന്‍ തരൂര്‍ ആവശ്യപ്പെട്ടുവെന്നു താന്‍ സുനന്ദയെ എണീപ്പിക്കാന്‍ നോക്കിയെങ്കിലും സുനന്ദ പ്രതികരിച്ചില്ലെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തരൂര്‍ എത്തി ഹോട്ടന്‍ മാനേജരോട് ഡോക്ടറെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരൂരിന്റെ പേര്‍സണല്‍ അസിസ്റ്റന്റ് പൊലീസിനെ വിളിച്ചശേഷമാണ് സുനന്ദ മരിച്ചതെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പൊലീസ് അര മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നും നാരായണന്റെ മൊഴിയിലുണ്ട്.
ശശി തരൂരിനെ ചോദ്യം ചെയ്യാനായി നോട്ടിസയച്ചിട്ടില്ലന്ന് ഡല്‍ഹി സിറ്റിപോലീസ് കമ്മീഷ്ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശശിതരൂര്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തരൂര്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കാണാനിടയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (14 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (25 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (41 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (48 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (51 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (55 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends