ചുംബനസമരത്തിനു പുറമേ റെഡ് അലേര്‍ട്ടിന്റെ \\\'നാപ്കിന്‍ സമരം\\\' എത്തുന്നു

ചുംബനസമരം കെട്ടടങ്ങും മുന്‍പ് വിവാദമാകാന്‍ മറ്റൊരു സമരമുറകൂടി. \'നാപ്കിന്‍ സമരം\'. അടുത്ത കാലത്ത് മാസമുറയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് എന്ന സ്ത്രീപക്ഷ സംഘടനയാണ് \'നാപ്കിന്‍\' സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ തേടി ഫേസ്ബുക്കില്‍ പ്രചരണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം കക്കൂസില്‍ നാപ്കിന്‍ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരികളില്‍ തുണിയഴിച്ച് പരിശോധനയുടെ നടത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മാസമുറയുള്ള സ്ത്രീകളോടുള്ള വിവേചനം സംബന്ധിച്ച ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് സമരം. സമരത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ഉപയോഗിച്ചതോ അല്ലാത്തതോ ആയ നാപ്കിനുകള്‍ കൊച്ചിയിലെ വിവാദ സ്ഥാപനത്തിലെ മേധാവിക്ക് അയച്ചു കൊടുക്കും.
നാപ്കിനുകള്‍ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മിക്കയിടത്തും സാനിട്ടേഷന്‍ സൗകര്യങ്ങളുടെ അപര്യാപ്തത സ്ത്രീകള്‍ ദിനംപ്രതി അനുഭവിക്കുന്നുണ്ട്. ജോലി സമയത്ത് ഒന്നില്‍ കൂടുതല്‍ തവണ ബാത്ത്‌റൂമില്‍ പോകാന്‍ പോലും സ്ത്രീകളെ അനുവദിക്കാത്ത സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തികള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഉപയോഗിച്ചതോ അല്ലാത്തതോ ആയ ഒരു നാപ്കിനെങ്കിലും സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അയച്ചുകൊടുത്ത് സമരത്തില്‍ പങ്കാളിയാകാന്‍ പ്രചരണത്തില്‍ റെഡ് അലേര്‍ട്ട് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജീവനക്കാരികളെ തുണിയഴിച്ച് പരിശോധന നടത്തിയ സൂപ്പര്‍വൈസറിനെതിരേ കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ രക്ഷപെടാന്‍ മാനേജ്‌മെന്റ് കുറ്റം മുഴുവന്‍ സൂപ്പര്‍വൈസറുടെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.
സ്ത്രീകളുടെ മാസമുറയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് മറ്റൊരു സംഭവം കൂടി ഉണ്ടായി. അയ്യപ്പന്മാരുമായി ശബരിമലയ്ക്ക് പോയ ഒരു കെ എസ് ആര്‍ ടി സി ബസില്‍ നിന്നും മാസമുറയുടെ പേരില്‍ ഒരു വനിതയേയും കുട്ടിയേയും ഇറക്കിവിട്ടു. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാര്‍ കൃത്യമായ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനത്തിനെത്താന്‍. ശുദ്ധിയുടെ ഭാഗമായി മാസമുറയുള്ള സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കണമെന്നാണ് നിയമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























