23 ന് സംസ്ഥാനം അതീവ ജാഗ്രതയിൽ ; തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ 23 ന് തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ബിജെപി യും സിപിഎം ശക്തികേന്ദ്രങ്ങളിൽ ആണ് ആക്രമണ സാധ്യത കൂടുതൽ എന്ന് ഇൻറലിജൻസ് റിപ്പോർട്ട് പറയുന്നു. എക്സിറ്റ്പോളുകളുടെ അടിസ്ഥാനത്തിൽ വിജയസാധ്യത തുടർന്ന് ജില്ലകൾക്ക് പുറത്തുനിന്നും വിജയമാഘോഷിക്കാൻ ബിജെപി ആർഎസ്എസ് പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നും അതിനാൽ വാഹന പരിശോധന കർശനമാക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച മുതൽ രാത്രികാല വാഹനപരിശോധന പോലീസ് വ്യക്തമാക്കിയിട്ടുണ്ട് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകൾ കുറ്റവാളികളെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവൽക്കരിച്ചു. സംശയം തോന്നുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കൽ കമ്മീഷണർ നിർദ്ദേശം നൽകി.
2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും. പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഏര്‍പ്പാടാക്കി. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വടകരയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി . ഒഞ്ചിയം, നാദാപുരം മേഖലയില്‍ ബോധപൂര്‍വമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ കേന്ദ്രസേനയുള്‍പ്പെടുന്ന സുരക്ഷ അഞ്ച് ദിവസം നീളും.
നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ജാഗ്രത. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ഒഞ്ചിയം, നാദാപുരം മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ സുരക്ഷ ബലപ്പെടുത്തിയിട്ടുള്ളത് . രണ്ട് കമ്പനി കേന്ദ്രസേനയും പൊലീസിനൊപ്പം കരുതലിന്റെ ഭാഗമാകും. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ബോംബ് സ്ക്വാഡിന്റെ പരിശോധന തുടരും. നാദാപുരം, എടച്ചേരി, കുറ്റ്യാടി, ചോമ്പാല്‍ തുടങ്ങിയ മേഖലയില്‍ പൊലീസ് സാന്നിധ്യം കൂടുതലായുണ്ടാകും.
ഈമാസം ഇരുപത്തി അഞ്ച് വൈകിട്ട് വരെയാണ് പ്രത്യേക സുരക്ഷാകരുതല്‍. അടിയന്തര സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വേഗത്തില്‍ സംഘര്‍ഷ സ്ഥലങ്ങളിലെത്താന്‍ കരുതല്‍ പൊലീസ് സംഘവും വിവിധയിടങ്ങളില്‍ നിലയുറപ്പിക്കും. രാത്രിയും പകലുമുള്ള വാഹന പരിശോധന മുടക്കമില്ലാതെ തുടരും. പ്രാദേശിക സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്ട്രൈക്കിങ് ഫോഴ്സിന് രൂപം നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha