എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോക്സഭ തെരെഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും സംസ്ഥാന ബി.ജെ.പിയിൽ തമ്മിൽ തല്ല് നടക്കും
ഇരുപത്തിമൂന്നാം തീയതി, ലോക്സഭ തെരെഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ അക്കൗണ്ട് തുറന്നാലും ഇല്ലെങ്കിലും സംസ്ഥാന ബി.ജെ.പിയിൽ തമ്മിൽ തല്ല് നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നീക്കങ്ങളിലേറെയും ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളക്കെതിരെയാകും. ചില മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും ശ്രീധരൻ പിള്ളയുടെ തലയിലാകും. ഇനി മറിച്ച് ആരെങ്കിലും വിജയിച്ചാലും പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായിത്തന്നെ രംഗത്തെത്തും. കാര്യമായ കൂടിയാലോചന നടത്താതെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്ന തരത്തിൽ പിള്ളയ്ക്കെതിരെ നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു.
ആ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ എത്തിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയെട്ടയെന്ന നിലപാടിലായിരുന്നു നേതൃത്വം. ശബരിമല യുവതീപ്രവേശനവിഷയം സുവർണാവസരമെന്ന പരാമർശം, സമരം ശബരിമലയിൽനിന്ന് സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റിയത്, സ്ഥാനാർഥിനിർണയത്തിലെടുത്ത താൽപര്യങ്ങൾ, പ്രചാരണവേളയിൽ നടത്തിയ വർഗീയമായ പരാമർശങ്ങൾ എന്നിവ തിരിച്ചടിയായെന്ന ആരോപണം അവർ ഉന്നയിക്കുന്നുണ്ട്. ശ്രീധരൻപിള്ളയുടെ പല നടപടികളിലും ആർ.എസ്.എസ് നേതൃത്വത്തിനും അസംതൃപ്തിയുണ്ട്. ദേശീയപാത വികസനത്തിലുൾപ്പെടെ പിള്ള കൈക്കൊണ്ട ഏകപക്ഷീയമായ നിലപാട് പാർട്ടിക്ക് ദോഷം ചെയ്തെന്ന വിലയിരുത്തലുമുണ്ട്.
എന്നാൽ വിശ്വാസ സംരക്ഷണമെന്ന നൂല്‍പ്പാലത്തിലൂടെ കടന്നുപോയ ബിജെപിക്ക് ആശ്വാസം പകരുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടെടുപ്പിന് മുമ്പുള്ള സര്‍വേകളിലും എക്സിറ്റ് പോളിലും ബിജെപിക്കു കുറഞ്ഞത് നാലുശതമാനം വോട്ടുവര്ധിക്കുമെന്നാണ് പ്രവചനം. ശബരിമല പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടിനോടുള്ള അംഗീകാരമായി ബിജെപി ഈ ഫലങ്ങളെ കാണുന്നു.
https://www.facebook.com/Malayalivartha