തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
തിരുവനന്തപുരം പവര്‍ഹൌസ് റോഡിലുള്ള ചെല്ലം അമ്പ്രല മാര്‍ട്ട് എന്ന സ്ഥാപനത്തിൽ അഗ്നി ബാധ.15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
കുടകളും ബാഗുകളും വില്‍ക്കുന്ന വ്യാപാര സ്ഥാപനം രാവിലെ തുറക്കാനെത്തിയപ്പോഴാണ് പുക ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടമ പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചു. 5 യൂണിറ്റാണ് ആദ്യം ഉദ്യമത്തില്‍ പങ്കെടുത്തത്.. എന്നാല്‍ ചെല്ലം അമ്പ്രല്ല മാര്‍ട്ടിന്റെ പുറകിലേക്ക് തീ പടര്‍ന്നതോടെ കൂടുതല്‍ യൂണിറ്റെത്തി. സംസ്ഥാന അഗ്നിശമന സേനയുടെ 15 യൂണിറ്റും തിരുവനന്തുപുരം എയര്‍പോര്‍ട്ടിന്റെ ഒരു യൂണിറ്റും രക്ഷാ ദൌത്യത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീ പടര്‍ന്ന് എങ്ങനെയെന്നത് സംബന്ധിച്ച് ധാരണ ഇല്ലെന്നാണ് ഉടമയുടെ വിശദീകരണം.
ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദിന്‍ അറിയിച്ചു. നൂറു കണക്കിന് പൊലീസ് ഉദ്യാഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. പരിക്കേറ്റ ഫയര്‍ഫോഴ്സ് ജീവനക്കാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha