സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...
വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുടുംബ സുഹൃത്തായ പേരൂർക്കട തൊഴുവൻകോട് കെ.ആർ.ഡബ്ളിയു 134 ഡിയിൽ ശ്രീവിനായക ഹൗസിൽ മനോജിനെ (30) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തരുന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ മുഴുവന്‍ ചുരുള്‍ നിവര്‍ത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മനോജ് നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തിൽ ഭാര്യയുടെ പങ്കിനെപ്പറ്റി പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ രാഖിയെ ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് പൊലീസ് കരുതുന്നത്.
കൊലയുമായി രാഖിയെ ബന്ധിപ്പിക്കാന്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുകള്‍ ലഭ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ രാഖിക്ക് പങ്കുണ്ട് എന്ന് വ്യക്തമായാല്‍ ഈ കേസിലെ രണ്ടാംപ്രതിയായി രാഖി മാറും.സംഭവത്തില്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള മനോജിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വിനോദിന്റെയും രാഖിയുടെയും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വിനോദിന്റെ വീട്ടില്‍ മനോജ് പതിവ് സന്ദര്‍ശകനായത്. പക്ഷെ പതിയെ പതിയെ രാഖിയും മനോജും കൂടുതല്‍ അടുത്ത കാര്യവും നാട്ടില്‍ പലര്‍ക്കുമറിയാം. ഈ കാര്യങ്ങള്‍ വിനോദിന്റെ ചെവിയിലുമെത്തിയിരുന്നു. ഇതോടെയാണ് വിനോദും രാഖിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. വിനോദിന്റെ സുഹൃത്ത് ആയിരുന്നു മനോജ്.
വാടകയ്ക്ക് വീടുകള്‍ മാറി താമസിക്കുമ്ബോഴാണ് വിനോദും മനോജും തമ്മില്‍ അടുപ്പം വന്നത്. മുന്‍പ് ഇവര്‍ തമ്മില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. ഈ ബന്ധമാണ് വീടുകള്‍ മാറിയപ്പോഴും വിനോദും മനോജും നിലനിര്‍ത്തിയത്.
പക്ഷെ കൂടെക്കൂടെയുള്ള മനോജിന്റെ സന്ദര്‍ശനത്തിലും ഭാര്യ രാഖിയുമായുള്ള അടുപ്പത്തിലും വിനോദില്‍ സംശയം നിലനിന്നു. നാട്ടില്‍ നിന്നും ഇതുസംബന്ധവുമായി സംസാരവും വന്നു. ഇതോടെ വിനോദും രാഖിയും തമ്മിലുള്ള ബന്ധവും വഷളായി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് എതിര്‍ത്തപ്പോള്‍ രാഖി എതിര് നിന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണത്.
മനോജിന് സ്വന്തം വീട്ടില്‍ വിനോദ് വിലക്കേര്‍പ്പെടുത്തി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് വിലക്കിയത് മനോജിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിനോദ് വീട്ടിലെ സന്ദര്‍ശനം വിലക്കിയതോടെ മനോജും രാഖിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഇത് മനോജിനെ അസ്വസ്ഥനാക്കി. ഏതുവിധേനയും വീട്ടില്‍ കയറിപ്പറ്റാന്‍ മനോജ് ശ്രമിച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. ഈ കാര്യത്തില്‍ രാഖിക്കും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇതോടെയാണ് അസ്വസ്ഥനായ മനോജ് വിനോദ് കുടുംബസമേതം പള്ളിയില്‍ പോയ 12 ആം തീയതി വിനോദിന്റെ വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇതില്‍ ഇവര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിലാണ് വിനോദിനെ മനോജ് കഴുത്തറത്തുകൊല്ലുന്നത്. മനോജ് വീട്ടില്‍ കയറിപ്പറ്റിയ രീതിയിലാണ് പൊലീസിന് ഇപ്പോള്‍ സംശയം വരുന്നത്.
മനോജിനെ വീട്ടില്‍ കയറ്റിയത് രാഖി അറിഞ്ഞാണോ? അതില്‍ രാഖിയുടെ പങ്കെന്ത്? മനോജിന് കയറാന്‍ രാഖി വാതില്‍ തുറന്നിട്ട് നല്‍കിയോ എന്നുള്ള കാര്യങ്ങള്‍ രാഖിയെയും മനോജിനെയും വിശദമായി ചോദ്യം ചെയ്ത് മനസിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം വിനോദ് ആത്മഹത്യാ ശ്രമം നടത്തി എന്ന് പ്രചരിക്കാന്‍ ഇടയായതും രാഖിയെ ചോദ്യം ചെയ്യുമ്ബോള്‍ പൊലീസ് ,മനസിലാക്കും. ഈ ചോദ്യം ചെയ്യലില്‍ പൊലീസിന് കൊലപാതകത്തില്‍ രാഖിക്കുള്ള പങ്ക് ബോധ്യമായാല്‍ രാഖിക്ക് താമസം വിനാ വിലങ്ങ് വീഴും.
വട്ടപ്പാറയിലെ ജനങ്ങളെ നടുക്കിയ ഈ കൊലപാതകത്തില്‍ സത്യാവസ്ഥ അറിഞ്ഞേ തീരൂ എന്ന ആവശ്യം ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുമുണ്ട്. ഇത് പൊലീസും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങള്‍ വിനോദ് കൊലപാതകത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha