ഭക്തിയോടൊപ്പം, മനസുമിളക്കാൻ കുളിച്ച് ഈറനായി ദർശനം; ശരീരവടിവുകള്‍ കാണത്തക്ക വിധത്തില്‍ ദര്‍ശനം നല്‍കിയ തൃശൂരിലെ സ്വാമിനിയ്ക്ക് പറ്റിയ ദുരന്തം...
ഭക്തർക്ക് ദർശനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത്, ഒടുവിൽ വഞ്ചനക്കേസിൽ അറസ്റ്റ് ഭയന്ന് അമ്മയോടൊപ്പം ജീവനൊടുക്കിയ വിവാദ സന്യാസിനി ദിവ്യ ജോഷിയുടെ ആഭിചാര കഥ പതിറ്റാണ്ടാവുമ്പോഴും ചർച്ചയാവുകയാണ്. ആശ്രമവും വ്യാജ ചികിത്സയുമായി പണമുണ്ടാക്കി ദീർഘകാലം വിലസിയ ദിവ്യാജോഷി( 29)യും അമ്മ ഉഷയും സയനൈഡ് കഴിച്ചാണ് മരിച്ചത്. 2009 സെപ്റ്റംബർ 18നായിരുന്നു സംഭവം.
പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങിൽ രുദ്രത്ത് വിഷ്ണുമായ ക്ഷേത്രത്തിലെ മഠാധിപയായിരുന്നു ദിവ്യാജോഷി. ഭർത്താവ് പുതുപ്പള്ളിപ്പറമ്പിൽ ജോഷി അറിയപ്പെടുന്ന ഗുണ്ടാനേതാവ്. ദിവ്യയുടെ അച്ഛൻ ചീരമ്പത്തു വീട്ടിൽ മോഹനനെ 2005ൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ആൾദൈവ തട്ടിപ്പുകാരൻ സന്തോഷ് മാധവനെപ്പോലെ ജ്യോതിഷത്തിലും പ്രവചനത്തിലുമായിരുന്നു ദിവ്യയുടെ തുടക്കം.
മരിക്കുന്നതിന് മൂന്നുവർഷം മുമ്പാണ് തന്നിൽ വിഷ്ണുമായ കുടികൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് ആശ്രമം തുടങ്ങിയത്. ദിവ്യയെ ആൾദൈവമാക്കി മാറ്റിയ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. യുവതിയുടെ ദർശനം തേടി പ്രമാണിമാരും ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരും ഏറെ എത്തിയിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവും ദിവ്യയുടെ ആശ്രമം സന്ദർശിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കുളിച്ച് ഈറനായി വന്ന് ദിവ്യദര്‍ശനം നല്‍കി ഭക്തരുടെ മനസിളക്കിയ ദിവ്യ ജോഷി യെന്ന ദിവ്യസുന്ദരി ആളെ കൂട്ടിയത് വിചിത്രമായിരുന്നു.
പല വിവിഐപികളേയും ഭക്തരാക്കിയ ദിവ്യ ജോഷിയെ കാണാന്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാടിനു സമീപമുള്ള മുളങ്ങ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ നാനാദിക്കില്‍നിന്നും ആയിരങ്ങളാണ് എത്തിയിരുന്നത്. കടഞ്ഞെടുത്ത ശരീരവടിവുകള്‍ സുതാര്യമാകുന്ന വിധത്തില്‍ കുളിച്ച് ഈറനണിഞ്ഞ് പൂജയ്‌ക്കെത്തുന്ന ദിവ്യ ഭക്തമാനസങ്ങളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പോലീസ് കേസില്‍ കുടുങ്ങുകയും ഭക്തര്‍ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോള്‍ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആള്‍െദെവത്തിനുമുന്നില്‍ മാര്‍ഗമുണ്ടായിരുന്നുള്ളു.
മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു ഭാര്‍ഗവീനിലയംപോലെ അനാഥമായി കിടക്കുന്നു. ദിവ്യയെ ആള്‍െദെവമാക്കി വിറ്റ ഭര്‍ത്താവ് ജോഷി തട്ടിപ്പുകേസില്‍ വര്‍ഷങ്ങളോളം ജയിലിലായിരുന്നു. എറണാകുളത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായിരുന്നു പുതുപ്പള്ളിപ്പറമ്പില്‍ ജോഷി. തൃശൂര്‍ ശക്തന്‍ നഗറില്‍ പച്ചക്കറിച്ചന്തയിലെ ചെറുകിട കച്ചവടക്കാരനായിരുന്നു ദിവ്യയുടെ അച്ഛന്‍. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ പണപ്പിരിവു നടത്തിയിരുന്ന ജോഷിയ്ക്ക് ഇദ്ദേഹവുമായുണ്ടായിരുന്ന അടുപ്പമാണ് ദിവ്യയുമായുള്ള വിവാഹത്തില്‍ കലാശിച്ചത്. 2005ല്‍ ദിവ്യയുടെ പിതാവ് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ചിരുന്നു.
സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടിയാണ് സാദാ വീട്ടമ്മയായിരുന്ന ദിവ്യയെ ജോഷി ജ്യോത്സ്യത്തിലേക്കും സന്യാസവേഷത്തിലേക്കും തള്ളിവിട്ടത്. ജോഷി റെന്റ് എ കാര്‍ ബിസിനസ് നടത്തിയിരുന്നു. ഇതു പൊളിഞ്ഞു കടക്കെണിയിലായപ്പോള്‍ ദിവ്യയെ തൃശൂരിലെ ഒരു ജ്യോത്സ്യന്റടുത്ത് ജോഷി പറഞ്ഞയച്ചു. വിഷ്ണുമായയെ പൂജിച്ചു പരിഹാരം നേടാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. വീട്ടില്‍ പൂജ തുടങ്ങിയ ദിവ്യയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ക്രമേണ മാറി. നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ടുഴറിയിരുന്ന ആളുകള്‍ ഇതിന്റെ രഹസ്യം തേടി വന്നു. വിഷ്ണുമായയെ പൂജിക്കാന്‍ നിര്‍ദേശം നല്‍കിയ ദിവ്യ ക്രമേണ അതിനു കാര്‍മികത്വം വഹിക്കാനും തുടങ്ങി ആളുകളെ കൈയിലെടുത്തു.
സംഭവം വിജയമെന്നു കണ്ടതോടെ സ്വയം വിഷ്ണുമായയാണെന്ന് പ്രഖ്യാപിച്ച് പ്രവചനവും രോഗശാന്തി വാഗ്ദാനവും നല്‍കി ആശ്രമം ആരംഭിച്ചു. എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് ദര്‍ശനം നല്‍കുന്ന സന്യാസിനിയെന്ന ഖ്യാതി പരന്നതോടെ പ്രമുഖരുള്‍പ്പെടെ നിരവധിപേരാണ് ആശ്രമത്തിലെ സന്ദര്‍ശകരായത്. ഇതോടെ വരുമാനവും കുമിഞ്ഞുകൂടി. ജോഷിയായിരുന്നു ദിവ്യയുടെ ദിവ്യത്വത്തിന്റെ മാര്‍ക്കറ്റിങ്. ദിവ്യത്വം പ്രചരിപ്പിക്കാന്‍ വെബ്‌സൈറ്റും തുടങ്ങി. ഇതിനിടെ സ്വാമിനിയെ മണപ്പിച്ച് നടന്ന പല പ്രമുഖരുടെയും ലക്ഷങ്ങളും ചോര്‍ന്നു.
ദിവ്യയുടെ മുത്തശ്ശി നല്‍കിയെന്ന് പറയുന്ന കല്ല് പ്രതിഷ്ഠിച്ച് ക്ഷേത്രവും പണിതു. കോഴി, നെയ്യ്, മദ്യം ഇവ ഉപയോഗിച്ചായിരുന്നു പൂജകള്‍. വെബ്‌സൈറ്റ് വഴി ദിവ്യയുടെ ശക്തി അറിഞ്ഞ് ജനം മുളങ്ങിലെ ആശ്രമത്തിലേക്കു പ്രവഹിച്ചു. ഈ അവസരം ജോഷി ശരിക്കും മുതലാക്കി പണം കൊയ്തു. ക്ഷേത്രവും വിപുലപ്പെടുത്തി. അഞ്ച് ആനകള്‍ അണിനിരക്കുന്ന ഉത്സവം. രാഷ്ട്രീയ, സിനിമാരംഗങ്ങളിലെ പ്രമുഖരും ഐ.പി.എസ്സുകാരും ആശ്രമത്തിലെ ചടങ്ങുകളില്‍ പങ്കാളിയായി. കുന്നംകുളം സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ 500 കോടിയുടെ നിധിയുണ്ടെന്ന് പറഞ്ഞതോടെയാണ് ദിവ്യയുടെ കഷ്ടകാലം തുടങ്ങിയത്. നിധി കണ്ടെത്താൻ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കാൻ 90 ലക്ഷം രൂപ പ്രവാസിയിൽനിന്ന് ദിവ്യജോഷി തട്ടിയെടുത്തു. നിധി കിട്ടാതായപ്പോൾ പ്രവാസി പരാതി നൽകി.
ഈ കേസിൽ പുതുക്കാട് പൊലീസ് ഭർത്താവ് ജോഷിയെ അറസ്റ്റ് ചെയ്തു. പിടിയിലായി മൂന്നുമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീടിനുള്ളിൽ ദിവ്യയേയും അമ്മ ഉഷയേയും വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പൂജക്കെന്ന പേരിൽ പണം വാങ്ങി കബളിപ്പിച്ചുവെന്ന് ദിവ്യക്കും ഭർത്താവിനുമെതിരെ മറ്റൊരു കേസുമുണ്ടായിരുന്നു. സന്തോഷ് മാധവൻ സംഭവത്തെത്തുടർന്ന് പൊലീസ് ആൾദൈവ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്കിടെ ദിവ്യാജോഷി ഒരിക്കൽ അറസ്റ്റിലായതാണ്. 2008 ജൂൺ അഞ്ചിന് അറസ്റ്റിലായ ഇവർക്ക് ജൂൺ 18ന് ഹൈക്കോടതി ജാമ്യം നൽകി. പിന്നീട് ക്ഷേത്രം നടത്തിപ്പുമായി തുടരുകയായിരുന്നു. ദിവ്യക്കെതിരെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകൾ, സന്തോഷ് മാധവൻ പിടിയിലായതോടെ പരാതികളായി വരികയായിരുന്നു.
https://www.facebook.com/Malayalivartha