കേശവേന്ദ്രകുമാര്‍ ഒരു വികാരമായി... ദൈവത്തിന്റെ സ്വന്തം നാട് ഇനി ഐ.എ.എസ് ബുദ്ധിജീവികള്‍ക്ക് വേണ്ട

ഐഎഎസ് എന്ന പദവി സ്വപ്‌നം കാണാത്തവരായി ആരുമില്ല. എന്നാല്‍, ഐ എ എസ് പദവി കിട്ടിയാല്‍ ഇരട്ടി തലവേദനയാകുമോ എന്ന് ഭയപ്പെടുന്നവരാണ് ഇന്നത്തെ യുവ ഐഎഎസുകാര്‍. ജനങ്ങള്‍ക്ക് വേണ്ടി എന്ത് നല്ല കാര്യം ചെയ്താലും ഉടനടി ഐഎഎസ് മിടുക്കന്മാര്‍ക്ക് പണി കൊടുക്കുകയാണ് സര്‍ക്കാര്‍. ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച സംഭവം കേരളക്കരയാകെ ചര്‍ച്ച ചെയ്തിരുന്നു.
സാധാരണ കുടുംബത്തില്‍ നിന്നും സ്വന്തമായി അദ്ധ്വാനിച്ച് പഠിച്ച് ക്ലര്‍ക്കില്‍ ആരംഭിച്ച ജീവിതമാണ് കേശവേന്ദ്രകുമാറിന്റെത്. യുവതലമുറയ്ക്കു മാതൃകയാകേണ്ട വ്യക്തിത്വങ്ങളില്‍ ഒരാളായ കേശവേന്ദ്രകുമാറിന്റെ നേര്‍ക്ക് കരിഓയില്‍ ഒഴിച്ചത് ഐഎഎസ് സമൂഹം ഒന്നകെ ചര്‍ച്ച ചെയ്തിരുന്നു. ഇനിയും ഐഎഎസ് പദവിയിലിരിക്കുന്ന പലര്‍ക്കും കേശവേന്ദ്രകുമാറിന്റെ അനുഭവം ഉണ്ടാകുമോന്ന് ഭയപ്പെടണം.
കരിഓയില്‍, കേസ്, കൈയേറ്റം, ഭീഷണി , മാഫിയ ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഐ എ എസ് മിടുക്കന്മാര്‍ക്ക്സര്‍ക്കാരിന്റെ വക കിട്ടുന്ന സമ്മാനം. സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷണം നല്‍കാത്തത് കാരണം യുവ ഐഎഎസുകാരാണ് കേരള കേഡര്‍ ഉപേക്ഷിക്കുന്നത്. പുതിയ ഉദ്യോഗസ്ഥര്‍ക്ക് കേരള കേഡര്‍ തിരഞ്ഞെടുക്കാനും താല്‍പര്യമില്ല. ഇതിനെ തുടര്‍ന്ന് ആദ്യ റാങ്കുകള്‍ നേടിയ അന്യസംസ്ഥാനക്കാരായ ഓഫീസര്‍മാരുടെ സേവനവും കേരളത്തിന് നഷ്ടമാകുകയാണ്.
കേരളത്തില്‍ രണ്ടുവര്‍ഷത്തിനിടെ ഇരുപതോളം യുവ ഐ.എ.എസുകാരാണ് കൈയേറ്റത്തിനും ഭീഷണിക്കും തടഞ്ഞുവയ്ക്കലിനും വിധേയമായതായാണ് റിപ്പോര്‍ട്ട്. ചില കളക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫോണില്‍ ഭീഷണികളുമെത്തുന്ന അവസ്ഥ വരെ എത്തി. ബോര്‍ഡുകളിലെ മാനേജിംഗ് ഡയറക്ടര്‍മാരും വകുപ്പ് ഡയറക്ടര്‍മാരും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി ഐ.എ.എസ് അസോസിയേഷനോട് പരാതിപ്പെട്ടിട്ടുണ്ട്.
അസോസിയേഷന്‍ ഇടപെടുമ്പോഴേക്കും ജനപ്രതിനിധികള്‍ ഇടപെട്ട് കേസ് ഒതുക്കും. അതിക്രമം നടത്തിയവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുമുണ്ട്. കളക്ടര്‍മാര്‍ക്ക് മാത്രമാണ് ഗണ്‍മാന്‍ ഉള്ളത്. ഭീഷണിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. എന്ത് കൊണ്ട് കളക്ടര്‍മാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ല. കേരളത്തില്‍ നിന്നും കിട്ടുന്ന ഭീഷണികളുടെ സ്വരം കേട്ട്ഓടിരക്ഷപ്പെടുകയാണ് പലരും.
കേരളത്തില്‍ വന്നവരില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ കേന്ദ്രത്തിലേക്ക് ഒന്നും നോക്കാതെ ഓടുന്ന അവസ്ഥയാണ്. 2003 ബാച്ചിലെ രത്തന്‍ഖേല്‍ക്കര്‍ കേഡര്‍മാറ്റത്തിലൂടെ കര്‍ണാടകത്തിലേക്ക് പോയി. ഇ.ദേവദാസന്‍, പ്രണബ്‌ജ്യോതിനാഥ്, അജിത്ത്കുമാര്‍ എന്നിവരും കേന്ദ്രത്തിലേക്ക് പോയി. 2006 ബാച്ചുകാരില്‍ മലപ്പുറം കളക്ടര്‍ കെ.ബിജു മാത്രമാണ് ഇനി ശേഷിക്കുന്നത്.
ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍സിംഗിനെതിരെ തുടര്‍ച്ചയായി ഉപരോധവും കൈയേറ്റവുമുണ്ടായി.
ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ.വാസുകിയെ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. മണല്‍ റെയ്ഡിനെത്തിയ ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എസ്.സുഹാസിനെ മാഫിയാസംഘം തടഞ്ഞുവച്ച് കൈയേറ്റംചെയ്തു. ഇത്തരം അതിക്രമങ്ങള്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് കണ്ണുകള്‍ തുറന്ന് കാണുന്നില്ല.
രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ കേഡറുകളാണ് പ്രധാനമായി യുവ ഐഎഎസുകാര്‍ തിരഞ്ഞെടുക്കുന്നതില്‍ മുന്നിലുള്ളത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്കുപോലും കേരളത്തേക്കാള്‍ ഐ.എ.എസുകാര്‍ ഇഷ്ടപ്പെടുന്നതായാണ് കേന്ദ്രപഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഏതായാലും ഭീഷണിയെ തുടര്‍ന്ന് യുവ ഐഎഎസ് മിടുക്കന്മാര്‍ കേരളത്തെ പൂര്‍ണമായി വെറുക്കപ്പെട്ടിരിക്കുന്നതിന് തെളിവാണ് കേരള കേഡര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























