Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു

13 JUNE 2019 04:18 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലായതോടെ പൊലീസ് പണിപ്പെട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ മടക്കി അയച്ചു. സന്ദര്‍ശനം പാതി വഴിയിലാക്കി മന്ത്രി തടിതപ്പി. സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാര്‍ കുറേ സമയം കഴിഞ്ഞ് മടങ്ങി. ഇന്ന് രാവിലെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം നേരിടുന്നതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വളരെ പാടുപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

എല്ലാ കാലര്‍ഷക്കെടുതിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത് പതിവാണ്. കടല്‍ഭിത്തിയും പുലിമുട്ടും അടക്കമുള്ളവ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി മത്സത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ശാശ്വതപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഒരാഴ്ചക്കിടെ പതിനഞ്ച് വീടുകളാണ് വലിയതുറയില്‍ കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും സംഭവിച്ചു. 300റോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കടല്‍ ഭിത്തി നിര്‍മിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ കരിങ്കല്ലുകള്‍ ഇറക്കിയിരുന്നു. കളിമണ്‍ ചാക്കുകളിട്ടും കടല്‍കയറുന്നത് തടയാന്‍ നോക്കി. മഴക്കാലത്ത് വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തിന് പരിഹാരം വേണമെന്ന്് ആവശ്യപ്പെട്ടാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്. കരിങ്കല്ലിറക്കി കടല്‍ ഭിത്തി കെട്ടണമെന്നായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. 


വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുനരധിവാസ പദ്ധതിയ്ക്ക് രൂപം നല്‍കാനും നടപടി കൈക്കൊള്ളണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം, പേമാരി, ചുഴലിക്കാറ്റ്, കനത്ത മഴ എന്നിവമൂലം മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ദേശീയ ദുരന്ത നിവാരണ പട്ടികയില്‍പ്പെടുത്തണം. നഷ്ടപരിഹാരം നല്കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് പോലെ സ്ഥലപരിമിതിയുള്ളതും കടല്‍കയറ്റം വ്യാപകമാകുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രീറ്റ് തൂണുകളില്‍ നില്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കടല്‍വെള്ളം കയറിയാലും വീടുകള്‍ക്ക് കേടുപാട് സംഭവിക്കില്ല- തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.

കടല്‍ക്ഷോഭവും പേമാരിയും വ്യാപകമായതോടുകൂടി മത്സ്യതൊഴിലാളികള്‍ക്ക് പണിക്കുപോകാനാകാതെ പട്ടിണിയിലാണ്. ഈ സ്ഥിതി കുറെ ദിവസങ്ങള്‍ കൂടി തുടരാനാണ് സാദ്ധ്യത. അതിനാല്‍ ഒരുകുടുംബത്തിന് പ്രതിമാസം 58 രൂപയുടെ സൗജന്യ റേഷനല്ല വേണ്ടത്. ഒരു നിശ്ചിത തുക നല്‍കി അവരെ സഹായിക്കുവാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി കൈക്കൊള്ളേണ്ടതെന്ന് സ്വതന്ത്ര മത്സത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍ ആവശ്യപ്പെട്ടു. ഓഖിയുണ്ടായപ്പോഴും മത്സത്തൊഴിലാളികളോട് മുഖംതിരിക്കുന്ന സമീപനമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിച്ചത്. പലപ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളെ തടഞ്ഞത് അതുകൊണ്ടാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (9 hours ago)

Malayali Vartha Recommends