അര്‍ജ്ജുന്‍ കേരളത്തിലെത്തി; വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്; ബാലഭാസ്ക്കറിന്‍റെ മരണം വഴിത്തിരിവിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയതായി ക്രൈംബ്രാഞ്ച്. അര്‍ജ്ജുന്‍ കേരളത്തില്‍ എത്തിയ വിവരം ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനുശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ഇപ്പോഴത്തെ തീരുമാനം.
കേസില്‍ മൂന്ന് തവണ മൊഴി മാറ്റിയിരുന്നതാണ് അര്‍ജ്ജുന്റെ മേലില്‍ ക്രൈംബ്രാഞ്ചിനു സംശയം കൂടാന്‍ കാരണം. ഇയാള്‍ അസമില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് താന്‍ അല്ലെന്നും എന്നാല്‍ ഇയാള്‍ ആണ് വണ്ടി ഓടിച്ചതെന്നുമാണ് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി പറഞ്ഞത്. മാത്രമല്ല അപകടസ്ഥലത്ത് ആദ്യമെത്തിയ ദൃക്സാക്ഷികളില്‍ ചിലരും ബാലഭാസ്ക്കര്‍ വണ്ടിയുടെ പിന്നിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കടയിലേക്ക് വന്നപ്പോഴും കടയിൽ നിന്ന് പോകുമ്പോഴും അർജുനാണ് വണ്ടിയോടിച്ചതെന്നും ബാലഭാസ്‌ക്കർ പിൻവശത്തെ സീറ്റിലിരിക്കുകയായിരുന്നുവെന്നും സാക്ഷികൾ മൊഴി നൽകി.
യാത്രയ്ക്കിടെ ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ജ്യൂസ് കടയിലേക്ക് വന്നപ്പോഴും തിരികെ പോകുമ്പോഴും അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന് സാക്ഷികൾ മൊഴി നൽകി. ബാലഭാസ്‌ക്കർ വാഹനത്തിന്റെ പിൻ സീറ്റിലിരിക്കുകയായിരുന്നുവെന്നും, വെളിയിലിറങ്ങിയില്ലെന്നും മൊഴിയിൽ പറയുന്നു.
ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം അപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കർ തന്നെയെന്ന് കെഎസ്ആർടിസി കണ്ടക്ടറായ അജി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായും അജി മൊഴി നൽകിയിട്ടുണ്ട്.
ഒരിക്കല്‍ താന്‍ ആണെന്ന് പറഞ്ഞ അര്‍ജ്ജുന്‍ പിന്നീട് ബാലഭാസ്ക്കറാണ് വണ്ടി ഓടിച്ചതെന്ന് മൊഴി മാറ്റുകയും ചെയ്തതാണ് ക്രൈംബ്രാഞ്ചിനു തലവേദന ആയത്. അതും കഴിഞ്ഞ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം അര്‍ജ്ജുനെ ചോദ്യം ചെയ്തപ്പോള്‍ വണ്ടി ഓടിച്ചത്‌ആ രാണെന്നു ഓര്‍മ്മയില്ലെന്നായിരുന്നു ഇയാളുടെ മൂന്നാമത്തെ മൊഴി.
ഇത്തരം വൈരുദ്ധ്യങ്ങളായ മൊഴികളാണ് ക്രൈംബ്രാഞ്ചിന് അര്‍ജ്ജുനില്‍ കൂടുതല്‍ സംശയം ഉണ്ടാക്കുന്നത്. ബാലഭാസ്ക്കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടേയും പ്രേരണയില്‍ അല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി തങ്ങില്ലയെന്ന് ബാലഭാസ്ക്കര്‍ പറഞ്ഞിരുന്നുവെന്ന് ക്രൈംബ്രാഞ്ചിനു തെളിവ് ലഭിച്ചു. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























