കെവിന്റെ ദുർഗതി എന്റെ മകനുണ്ടാകരുത് ; സാമ്പത്തിക അന്തരത്തിന്റെ പേരിൽ മകനെ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്‌തെന്നും പരാതി പറയാൻ ചെന്നപ്പോൾ മോശം പെരുമാറ്റം അനുഭവപ്പെട്ടതായും നെഞ്ച് തകർന്ന് ഒരമ്മ '

ദുരഭിമാനത്തിന്റെ പേരിൽ വളരെ ദാരുണമായി കൊല്ലപ്പെട്ട കെവിന്‍ എന്ന യുവാവിന്റെ ദുർഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരു അമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്‍ ഷെബിന്‍ ജോര്‍ജിനെ, മകനോടൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും തുടർന്ന് ആക്രമത്തിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് .
ദുരഭിമാനത്തിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ ഗതി തന്റെ മകന് സംഭവിച്ചാല്‍ തന്റെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും ഷേര്‍ളി പറയുന്നു . ഷെബിൻ മാനന്തവാടിയിലെ ഒരു യുവതിയുമായി രണ്ടു വര്‍ഷക്കാലമായി പ്രണയത്തിലാണ് . എന്നാൽ ഇരുവീട്ടുകാരുടെയും സാമ്പത്തിക അന്തരത്തിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിട്ടത് - ഷെബിന്റെ 'അമ്മ പറയുന്നു .
. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഇരുവരും എറണാകുളത്തേക്കു പോയി . എന്നാല്‍, കുട്ടിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും അവിടെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു .-ഷേർളി പറഞ്ഞു
സംസാരിക്കാനെന്ന് പറഞ്ഞ് ഞങ്ങളെ റെസ്‌റ്റോറന്റിലേക്കു വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ഞങ്ങളെ മര്‍ദിക്കുകയും കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തു . മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്കു പരിക്കേറ്റു .
അതേസമയം , പരാതി പറയുന്നതിനു പാലാരിവട്ടം എസ്.ഐയെ സമീപിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചു. ആശുപത്രിയിലെത്തിയ പോലീസ് ഞങ്ങൾക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനു പകരം പരാതി പറഞ്ഞ അമ്മയെ മുറിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് ഷെബിന്‍ പറഞ്ഞു. 24ന് മാനന്തവാടിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ളതാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് 27 നാണ്കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് കെവിനെ ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെട്ട അക്രമിസംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ട് പോയി ഒരു ദിവസത്തിന് ശേഷം തെന്മല ചാലിയേക്കരയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തെന്മലക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കെവിന്‍ രക്ഷപെട്ടു എന്നായിരുന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ കെവിന്‍ രക്ഷപെട്ട സ്ഥലത്തിന് സമീപത്തായി ചാലിയേക്കര പുഴയുണ്ടെന്ന കാര്യം അക്രമിസംഘത്തിന് അറിയാമായിരുന്നെന്നും. മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ അവശനായ കെവിനെ പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അക്രമിസംഘം പിന്തുടര്‍ന്നുവെന്നുമാണ് റിപ്പോർട്ട് . ഷാനുവിന്റെ നേതൃത്വത്തിലായിരുന്നു തട്ടിക്കൊണ്ട് പോവലും അക്രമവുമെങ്കിലും സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നീനുവിന്‍രെ അച്ഛന്‍ ചാക്കോയാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷാനുവാണ് കേസില്‍ ഒന്നാം പ്രതി. ചാക്കോ അഞ്ചാം പ്രതിയാണ്.
https://www.facebook.com/Malayalivartha


























