ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി; രാഹുല്‍ ഗാന്ധിയെ കാണാന്‍ സ്ത്രീകള്‍ പി.വി അന്‍വറിന്റെ ഓഫീസില്‍ കയറിയതിനു പിന്നിലെ കാരണം എന്തെന്ന് ട്രോളി പിവി അൻവർ

എ സമ്പത്തിന്റെ ബോര്‍ഡ് വിവാദത്തിലടക്കം കോണ്‍ഗ്രസ് നേതാക്കളെ ട്രോളി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടെ അന്‍വറിനെ കളിയാക്കിക്കൊണ്ട് കോണ്‍ഗ്രസുകാര്‍ ഒരു ട്രോള്‍ പ്രചരിപ്പിക്കുന്നുണ്ട്. വയനാട് എം.പിയായ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി ജനങ്ങളോട് നന്ദി അറിയിക്കുന്നതിനായി റോഡ് ഷോ നടത്തിയപ്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്ഥലം എം.എല്‍.എയായ പി.വി.അന്‍വറിന്റെ ഓഫീസിന് മുകളില്‍ കയറിയ സംഭവം സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പി.വി അന്‍വര്‍. കുറച്ച് സ്ത്രീകള്‍ തന്റെ ഓഫീസില്‍ കയറി നിന്നതിന് താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും നിലമ്ബൂരിലെ അവരുടെ സാഹചര്യം അതാണെന്നും അദ്ദേഹം കുറിക്കുന്നു. നിലമ്ബൂരില്‍ സുരക്ഷിതമായി സ്ത്രീകള്‍ക്ക് നില്‍ക്കാനാവുന്ന സ്ഥലമാണ് ഇത് കോണ്‍ഗ്രസ് ഓഫീസില്‍ പോകുന്നത് അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തെ സൂചിപ്പിച്ചാണ് പി.വി അന്‍വര്‍ തിരിച്ചടിച്ചത്. 'കുറച്ച് ട്രോള്‍ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാന്‍ ഇതില്‍ എന്നും അഭിമാനിക്കുന്നു. ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി' എന്നും അൻവർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
ശ്രീ.രാഹുല്‍ ഗാന്ധി എം.പിയുടെ നിലമ്ബൂര്‍ സന്ദര്‍ശ്ശനവുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ട്രോളാണിത്.റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രദേശവാസികളായ കുറച്ച് സ്ത്രീകള്‍ എന്റെ എം.എല്‍.എ ഓഫീസിന് മുകളില്‍ കയറി നിന്നു എന്നതായിരുന്നു ട്രോളിന്‌ആധാരം.
പുതിയ എം.പിയെ നേരില്‍ കാണാനെത്തിയ സ്ത്രീകള്‍(കോണ്‍ഗ്രസ് അനുഭാവികള്‍)അവിടെ കയറി നിന്നു എന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല.നിലമ്ബൂരിലെ അവരുടെസാഹചര്യം അതാണ്.അത് കൊണ്ട് തന്നെ ഈ ട്രോളിനെ ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നുമില്ല.
ആ സഹോദരിമാര്‍ക്ക് നിലമ്ബൂരില്‍ ഇത്രയും സുരക്ഷിതമായി മറ്റ് എവിടെ നില്‍ക്കാനാവും?അവരുടെ പാര്‍ട്ടി ഓഫീസില്‍ പോകുന്നത് അവരില്‍ ജീവഭയം ജനിപ്പിക്കുന്ന കാര്യമാണ്.കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫായിരുന്ന രാധ എന്ന സ്ത്രീയെ ചില ആളുകളുടെ പേഴ്സണല്‍ സ്റ്റാഫുകള്‍,മാനഭംഗം ചെയ്ത് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി,കുളത്തില്‍ താഴ്ത്തിയത് അവരും മറക്കാനിടയില്ലല്ലോ!
അവരുടെ സുരക്ഷിതത്വം,അതിന് തന്നെ എന്റെ ഓഫീസ് പ്രധാന്യം നല്‍കി.അവര്‍ക്ക് ടെറസില്‍ സൗകര്യം ഒരുക്കി നല്‍കി.കുറച്ച് ട്രോള്‍ എറ്റുവാങ്ങേണ്ടി വന്നെങ്കിലും,ഞാന്‍ ഇതില്‍ എന്നും അഭിമാനിക്കുന്നു.ഒരുകൂട്ടം സഹോദരിമാര്‍ക്ക് കുറച്ച് നേരത്തേക്ക് മരണഭയം ഇല്ലാതാക്കാനായി. (പൗഡര്‍ കുട്ടപ്പന്മാര്‍ ഈ ഓഫീസില്‍ ഇല്ല)പണി എന്നേ തുടങ്ങി..
ജൂൺ ഏഴിനായിരുന്നു രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ആയിരക്കണക്കിനാളുകൾ കനത്ത മഴ അവഗണിച്ച് രാഹുലിനെ കാണാനെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്.
https://www.facebook.com/Malayalivartha


























