നിപയിൽ നിന്നും പൂർണ വിമുക്തർ ; നിപ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് നിപ പൂർണമായും മാറിയതായി ഡോക്ടർമാർ

കേരളക്കരയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ ഒന്നാണ് നിപ . കഴിഞ്ഞ വർഷം പൊടുന്നനെ ഒരു മഹാ രോഗത്തെ പോലെ പടർന്നപ്പോൾ എല്ലാവരും ഒന്നു പതറി .പിന്നീട് ഒറ്റക്കെട്ടായി സംസ്ഥാനം ഒന്നാകെ അതിനെ അതിജീവിക്കുകയുണ്ടയി. പിന്നീട ഒരുവർഷം കഴിഞ്ഞപ്പോൾ വീണ്ടും നിപ വാർത്തകളിൽ ഇടം നേടി. കടുത്ത പനിയുമായി കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയിലാണ് നിപ സ്ഥിരീകരിച്ചത് . ഇപ്പോൾ യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറിയതായി വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു .
വിദ്യാര്‍ത്ഥിയുടെ സാമ്പിളുകളിൽ നടത്തിയ അവസാന രാസപരിശോധന ഫലങ്ങളെല്ലാം തന്നെ നെഗറ്റീവാണ്. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയെന്ന് വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോ. ബോബി വര്‍ക്കി പറഞ്ഞു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാറായിട്ടില്ല. രോഗിക്ക് ഇടവിട്ട് പനിക്കുന്നുണ്ട്. ശ്വാസമെടുക്കുന്നതിലും തടസമുണ്ട്. പൂര്‍ണ്ണമായും സുഖപ്പെട്ടാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ അറിയിച്ചു.
വവ്വാലിന്റെ പ്രചനന കാലത്താണ് വൈറസ് പടരുന്നത്. എന്നാല്‍ ഭയപെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. വവ്വാലിന്റെ പ്രചനന കാലം ഡിസംബര്‍ മുതല്‍ മെയ് വരെയാണ്. ആ സമയത്ത് വവ്വാല്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























