കണ്ണൂരിൽ കേരളാ പോലീസ് നിലനിൽക്കാത്ത കേസെടുക്കണമോ എന്ന ആശയക്കുഴപ്പത്തിൽ ; മുംബൈ പോലീസ് അന്വേഷണം ശക്തമാക്കുന്നു ; എന്തായാലും പെട്ടിരിക്കുകയാണ് ബിനോയ്

സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ തുടർ നടപടികൾ ശക്തമാക്കുമെന്ന് മുംബൈ പൊലീസ്. പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടിയുമായി മുന്നോട്ടുപോകുന്നത് . വാട്സ് അപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിക്കും. കൂടാതെ , യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.
അതേസമയം കണ്ണൂരിൽ യുവതിക്കെതിരെ ബിനോയ് കോടിയേരി കണ്ണൂർ െഎ.ജിക്ക് പരാതി നൽകിയത് രണ്ടുമാസം മുമ്പ്. യുവതി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. താനുമായുള്ള അടുപ്പം മുതലെടുത്ത് യുവതി പണം തട്ടാൻ ശ്രമിക്കുകയാണ് എന്ന വാദമാണ് പരാതിയിൽ ബിനോയ് ഉന്നയിച്ചത്. ഏപ്രിൽ 12ന് കണ്ണൂർ റേഞ്ച് െഎ.ജിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി കണ്ണൂർ എസ്.പിക്ക് കൈമാറി. തെളിവായി യുവതി ബിനോയിക്ക് അയച്ച കത്തിന്റെ പകർപ്പുമുണ്ട് . കുഞ്ഞിെൻറ സംരക്ഷണത്തിന് അഞ്ചുകോടി നൽകണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഇവിടെ കേസെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടതില്ല എന്നായിരുന്നു അന്ന് കണ്ണൂർ എസ്.പിയായിരുന്ന ജി. ശിവവിക്രമിെൻറ നിലപാട്. അതുകൊണ്ടു തന്നെ ബിനോയ് നൽകിയ പരാതിയിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാൽ അവിടുത്തെ പരിശോധനകൾ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട് . അതിനാൽ, അന്വേഷണത്തിന് പരിമിതികളുണ്ടെന്നും നിലപാടെടുത്തു. ഇക്കാര്യം െഎ.ജിയെ അറിയിച്ച് ബിനോയിയുടെ പരാതി മാറ്റിവെക്കുകയാണുണ്ടായത്.
പരാതിയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരിയിൽനിന്ന് ഇടപെടലുണ്ടായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. യുവതി കേസുമായി രംഗത്തുവരുകയാണെങ്കിൽ പ്രതിരോധം എന്ന നിലക്കാണ് ബിനോയ് കോടിയേരി കണ്ണൂർ െഎ.ജിക്ക് പരാതി നൽകിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം , യുവതി നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി പറഞ്ഞു . ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കുമെന്നും അല്ലാതെ കേസില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു .
ആരോപണവിധേയര്‍ കേസിനെ നിയമപരമായി നേരിടണമെന്നും യെച്യൂരി ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബിനോയ് കോടിയേരിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതിനാലാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത്. യു.എ.ഇ സ്വദേശിയില്‍ നിന്ന് ഡാന്‍സ് ബാര്‍ തുടങ്ങാന്‍ പണം കടം വാങ്ങിയ ശേഷം ബിനോയ് മുങ്ങിയിരുന്നു. തുടര്‍ന്ന് അയാള്‍ സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. അവസാനം പണം കൊടുത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഇടയ്ക്കിടെ പരാതികള്‍ ഉര്‍ന്ന് വരുന്നതില്‍ കേന്ദ്രകമ്മിറ്റിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞതവണ കോടിയേരിയോട് പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തവണ പാര്‍ട്ടി ഇടപെടില്ലെന്ന് പറഞ്ഞെങ്കിലും അനൗദ്യോഗികമായി ഇടപെടുമെന്നാണ് അറിയുന്നത്. കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വരുകയാണ്. അതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കുഴയ്ക്കും. അതിന് മുമ്പ് പ്രശ്‌നം എങ്ങനെയും പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























