ലക്ഷങ്ങൾ വാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; തട്ടിപ്പു നടത്താൻ ആൾക്കാരെ സമീപിക്കുന്നത് മക്കൾക്കും ഭാര്യയ്ക്കുമൊപ്പം; ഒടുവിൽ കോട്ടയം കാരൻ വലയിലായത് ഇങ്ങനെ....

ചാരിറ്റബിള്‍ സൊസൈറ്റി, ട്രാവല്‍ ഏജന്‍സിഎന്നിവയുടെ മറവിൽ വിസ തട്ടിപ്പ് നടത്തി വന്ന കോട്ടയംക്കാരൻ അറസ്റ്റിൽ. വിദേശ കമ്പനികളിൽ ജോലി വാങ്ങി നൽകാം എന്ന വാഗ്ദാനത്തിൽ രണ്ടു കോടിയോളം രൂപയാണ് ഇയാൾ നിരവധിപ്പേരിൽ നിന്നും തട്ടിയെടുത്തത്.
കോട്ടയം മുണ്ടുപാലം സ്വദേശിയായ റോയി ജോസഫ് കുടുംബസമ്മേതമാണ് 32 പേരോളം വ്യക്തികളെ തട്ടിപ്പിനിരയാക്കിയത്. പെരുമ്പാവൂർ സ്വദേശിയായ അഖിൽ അജയകുമാർ പോലീസിനു നൽകിയ പരാതിയിലാണ് ഇയാളുടെ കള്ളികൾ പൊളിഞ്ഞത്. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
ചാരിറ്റബിൾ സൊസൈറ്റിയുടെയും ഡല്‍ഹി ബദര്‍പൂരിലുള്ള റോയ് ജോസഫിന്റെ ട്രാവല്‍ ഏജൻസിയുടെയും മറവിലാണ് ഇയാൾ തട്ടിപ്പു നടത്തി വന്നത്. 32 പേരിൽ നിന്നും ആറര ലക്ഷം വീതം വാങ്ങിച്ച ഇയാൾ സംശയം തോന്നാതിരിക്കാൻ ഭാര്യക്കും മക്കൾക്കൊപ്പമാണ് ആൾക്കാരെ സമീപിച്ചിരുന്നത്.
ഏറ്റുമാനൂരിൽ വീട് വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വൻകിട കമ്പനികളിൽ ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലിയായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തത്. വിദേശത്തു തൊഴിൽ സ്വപ്നം കാണുന്നവർ ഇയാളുടെ വലയിൽ കുരുങ്ങുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























