കാമുകനെ മകളുടെ ഭര്‍ത്താവാക്കാന്‍ ശ്രമിച്ചു ; അവിഹിതം തുടരാന്‍ പുതിയ വഴി തേടി അമ്മ ; 16 കാരിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ; തല്ലാന്‍ പാഞ്ഞടുത്ത് നാട്ടുകാര്‍

16-കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ . മഞ്ജുഷ തന്റെ കാമുകനായ അനീഷിനെക്കൊണ്ട് പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഈ നീക്കം മകള്‍ എതിര്‍ത്തതോടെയാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കാമുകനുമായുള്ള അവിഹിതബന്ധം തുടരുക ലക്ഷ്യമിട്ടാണ് മഞ്ജുഷ ഈ നീക്കം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ മഞ്ജുഷ വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിര്‍ത്തിരുന്ന മീര ഇതിനു വഴങ്ങാഞ്ഞതാണ് കൊലപാതകത്തിലേക്കെത്തിയത്.കേസിൽ അറസ്റ്റിലായ അമ്മ മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
തെളിവെടുപ്പില്‍ പ്രതി മഞ്ജു ഒട്ടും കൂസലില്ലാതെയാണ് കൊലപാതകം നടത്തിയതെങ്ങനെയെന്ന് പോലീസിന് കാണിച്ച് കൊടുത്തത്. കട്ടിലില്‍ ഇരുന്ന് പോലീസുകാരിയുടെ കഴുത്തില്‍ ഷാള്‍ ഇട്ട് കൊലപാതകം ചെയ്തത് വിവരിക്കുമ്പോൾ ആ മുഖത്ത് ഭാവ്യവ്യത്യാസം തെല്ലും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. കഴുത്തില്‍ ഷാള്‍ മുറുകിയപ്പോള്‍ കാമുകന്‍ അനീഷ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
മഞ്ജുഷയുടെ അവിഹിതബന്ധത്തെ മകള്‍ മീര നിരന്തരമായി എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ചു. അടി കൊണ്ടു കട്ടിലില്‍ വീണ മീരയുടെ കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന കാമുകന്‍ അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി. അബോധാവസ്ഥയിലായ കുട്ടി മരിച്ചു കാണുമെന്ന് കരുതി ബൈക്കില്‍ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റില്‍ തള്ളി.
കിണറിനു സമീപമെത്തിക്കുമ്പോൾ പെണ്‍കുട്ടിയുടെ ഞരക്കം കേട്ടതായും തുടര്‍ന്ന് സിമന്റ് ഇഷ്ടിക ശരീരത്തില്‍ വച്ചുകെട്ടി കിണറ്റിലിട്ടതായുമാണ് മൊഴി. കിണറ്റിലിടുമ്ബോഴും കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
മഞ്ജുഷയെയും മകളെയും ദിവസങ്ങളായി കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. കുട്ടിയുടെ മുത്തശിയാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവര്‍ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. പൊലീസ് അന്വേഷണത്തില്‍ വീടിന് അടുത്തുള്ള അനീഷ് എന്ന ചെറുപ്പക്കാരനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും സുഹൃത്ത് അനീഷും ഒരുമിച്ചാണ് നാടുവിട്ടതെന്ന് കണ്ടെത്തിയത് . കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ്സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha