അടിയിൽ ഉണ്ണിയാർച്ചയെ തോൽപ്പിക്കും ; നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ മർദ്ദനത്തിൽ പുരുഷൻമാരെ തോൽപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ മർദ്ദനത്തിൽ പുരുഷൻമാരെ തോൽപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി ശാലിനി ഹരിഹരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ വിവരങ്ങൾ കേട്ട് അന്വേഷണ സംഘം സംഘം ഞ്ഞെട്ടി!
അറസ്റ്റിലായ എസ് ഐ കെ.എ സാബുവിന്റെ നിർദ്ദേശാനുസരണമാണ് നെടുങ്കണ്ടത്തെ വനിതാ ഉദ്യോഗസ്ഥർ പെരുമാറിയിരുന്നത് . കുമാറിനെ ഇഞ്ചിഞ്ചായി കൊന്നത് വനിതാ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിൽ മൂന്നാം മുറ ആദ്യ സംഭവമല്ല. മൂന്നാം മുറ പ്രയോഗിക്കുമ്പോൾ വനിതാ കേസരികൾ കണ്ടു നിൽക്കണമെന്നാണ് സ്റ്റേഷനിലെ അലിഖിത നിയമം. ഇവിടെത്തെ വനിതാ ഉദ്യോഗസ്ഥർ കാരിരുമ്പിനെക്കാൾ ശക്തരാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വനിതാ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിക്കുമ്പോൾ നെടുങ്കണ്ടത്തെ പുരുഷകേസരിമാർക്ക് ബൂസ്റ്റ് കുടിച്ച പ്രതീതി കൈ വരുമെന്നാണ് കേൾക്കുന്നത്. വനിതാദ്യോഗസ്ഥർക്ക് മുന്നിൽ ഷർട്ടും ബനിയനും ഊരിയ ശേഷമാണത്രേ മർദ്ദിക്കുന്നത്. അടി കത്തികയറുമ്പോൾ പെൺ പോലീസ് ആവേശത്തോടെ കൈയടിക്കും. പുരുഷൻമാർ പുരുഷ കേസരികളാണെന്ന് തെളിയിക്കാൻ നടത്തുന്ന മല്ല യുദ്ധമാണത്രേ ഇത്. പുരാണ കഥകളെ വെല്ലുന്ന ആഭ്യാസമുറകളും നടത്താറുണ്ടത്രേ.
പുരുഷൻമാരെ വിവസ്ത്രരാക്കി മർദ്ദിക്കുന്നത് കാണിക്കാനും സ്ത്രീകളെ ക്ഷണിക്കാറുണ്ടത്രേ. ശാലിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ തേയ്ക്കാനുള്ള മുളക് അരച്ചു കൊടുത്തത് ഒരു പുരുഷ കേസരിയാണ്. എരിവിൽ ഒരു കുറവും വേണ്ടെന്നായിരുന്നു ഉപദേശം. സ്വകാര്യ ഭാഗങ്ങളിൽ മുളക് എപ്രകാരം തേയ്ക്കണമെന്നും പറഞ്ഞു കൊടുത്തു. ശാലിനിയെ വിവസ്ത്രയാക്കുമ്പോൾ അറസ്റ്റിലായ മൃഗം സാബു സന്നിഹിതനായിരുന്നു. ഇതെല്ലാം കണ്ടു സാബു ലൈംഗിക ചേഷ്ടകൾ കാണിക്കുന്നുണ്ടായിരുന്നുവെന്നാണ് ശാലിനിയുടെ ഏറ്റുപറച്ചിൽ. കേട്ടാൽ അറയ്ക്കുന്ന തെറിയും വിളിക്കുന്നുണ്ടായിരുന്നു. മറ്റൊരു പ്രതിയായ മഞ്ജുവിനോടും ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറിയത്. സാബുവുൾപ്പെടെയുള്ള പോലീസുകാർ ലൈംഗിക ചൂഷണം നടത്തിയെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ശാലിനി ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാകും.
ഇതുവരെ വനിതാ പോലീസുകാർ കേസിന്റെ മുൻനിരയിലെക്കിയിട്ടില്ല. ശാലിനിയുടെ ചോദ്യം ചെയ്യലോടെ നെടുങ്കണ്ടത്തെ മങ്കമാർ കേസിൽ പ്രതിയാകും. കേസിൽ ആരെയും വെറുതെ വിടരുതെന്നാണ് സിപിഐ എടുത്തിരിക്കുന്ന നിലപാട്. ഇടുക്കിയിലെ പോലീസിനെ കയറൂരി വിട്ട എസ് പിയെ കേസിൽ പ്രതിയാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. മന്ത്രി മണിയുമായി ബന്ധമുള്ളയാളാണ് എസ്.പി. സി പി ഐക്കാണെങ്കിൽ മന്ത്രി മണിയെ കണ്ണിന് കണ്ടുകൂടാ.
അതേസമയം വനിതാ പി സി മാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ഒരു കാരണവശാലും കുറ്റവാളികൾ രക്ഷപ്പെടുരുതെന്നാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന തീരുമാനം. വനിതാ ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കാൻ മനുഷ്യാവകാശ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ശാലിനി ഇപ്പോൾ തിരുവല്ലയിലെ ബന്ധുവീട്ടിലാണ്. ഇടുക്കിയിൽ തിരിച്ചെത്തിയാൽ തന്റെ ജീവന് ഭീഷണിയുള്ളതായി ശാലിനി പറയുന്നു.
https://www.facebook.com/Malayalivartha

























