പനി പിടിച്ചപ്പോള്‍ കൃപാസനം അച്ചന്‍ പോയത്ആശുപത്രിയിൽ... രോഗശാന്തിക്ക് കൃപാസനം പത്രം അരച്ചുകലക്കുന്നവർ ഇതൊക്കെ കാണണം...

കൃപാസനം പത്രം ഭക്ഷണത്തില്‍ കലര്‍ത്തി കഴിച്ച യുവതി ആശുപത്രിയിലായതിനെതുടര്‍ന്ന് വാർത്തകളിൽ നിറഞ്ഞ കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃപാസനം അച്ചന്‍ എന്നറിയപ്പെടുന്ന ഫാ ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചേർത്തല തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്ത് ആശുപത്രിയിൽ ആയതോടെയാണ് കൃപാസനം അച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതോടെ കൃപാസനം പത്രം സാക്ഷ്യം പങ്കുവെക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, രോഗശാന്തിയ്ക്കായി ഉപയോഗിക്കരുതെന്നും ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ പറഞ്ഞിരുന്നു . പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാന്‍ ആരെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന്, ഫാദര്‍ ജോസഫ് ഫേസ്ബുക്ക് വീഡിയോയിലൂടെയും വ്യക്തമാക്കുന്നുണ്ട്.
രണ്ടു ദിവസം മുന്‍പാണ് കടുത്ത പനിയെ തുടർന്ന് കൃപാസനം അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സഹൃദയ ആശുപത്രിയിലെ 106 ആം നമ്പർ റൂമിലാണ് അച്ചന്‍ തങ്ങുന്നത്. എല്ലാ തരം രോഗങ്ങള്‍ക്കും കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാന്‍ ചില കേന്ദ്രങ്ങ്ള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ചെയ്യരുതെന്ന് അച്ചന്‍ മുന്നറിയിപ്പും നല്‍കി, അതിന് ശേഷമാണ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ നിരന്തരം ചോദ്യങ്ങള്‍ എത്തുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കൃപാസനം അച്ചന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
കൃപാസനം പത്രം എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്ന വാദം ചര്‍ച്ചയായതോടെ വിവാദത്തില്‍ അകപ്പെട്ട അച്ചനാണ് കൃപാസനം അച്ചന്‍. വിശ്വാസികള്‍ കൃപാസനം പത്രം അരച്ച് കലക്കി കുടിക്കാന്‍ തുടങ്ങിയത് അപകടങ്ങള്‍ക്ക് വഴിവെച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന അച്ചന്‍ എന്ന രീതിയില്‍ കൃപാസനം അച്ചന്‍ വിവാദങ്ങളില്‍ അകപ്പെട്ടത്. കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനു തൊട്ടുപിന്നാലെയാണ് ആലപ്പുഴ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവവും പുറത്തുവരുന്നത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അദ്ധ്യാപിക പത്രം വിതരണം ചെയ്തത്. കുട്ടികള്‍ക്ക് പരീക്ഷാ വിജയത്തിന് വേണ്ടിയാണ് കൃപാസനം വിതരണം ചെയ്തത് എന്നാണ് അദ്ധ്യാപിക പറഞ്ഞത്. പഠിക്കുന്ന പുസ്തകത്തില്‍ കൃപാസനം സൂക്ഷിക്കണമെന്നും കിടക്കുമ്ബോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അദ്ധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അദ്ധ്യാപിക വിദ്യാര്‍ത്ഥികളെ ഉപദേശിച്ചിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്ന് പറഞ്ഞു രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
ഇതോടെ കൃപാസനം പത്രം രോഗശാന്തിക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് വെളിപ്പെടുത്തി കൃപാസനം ഡയറക്ടറായ ഫാദര്‍ വിപി ജോസഫ് വലിയപറമ്ബില്‍ രംഗത്ത് വന്നിരുന്നു. കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കേണ്ടതല്ല എന്നും മറിച്ച് ദൈവത്തിന്റെ ജനമധ്യത്തിലെ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കലാണ് ഈ പത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല കൃപാസനം എന്ന പത്രം ചികിത്സക്കോ, പത്രം കത്തിച്ച് ശരീരത്തില്‍ പുരട്ടാനോ ആരേയും അനുവദിച്ചിട്ടില്ലെന്നും ഒദ്യോഗികമായി അദ്ദേഹം പറഞ്ഞു.
കൃപാസനം പത്രത്തിന്റെ സ്വാഭാവിക ലക്ഷ്യത്തിനപ്പുറത്ത് രോഗശാന്തിക്കായി ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഫാദര്‍ വ്യക്തമാക്കി. ഇപ്പോഴുള്ള തെറ്റായ പ്രചാരണങ്ങള്‍ നിര്‍ത്തലാക്കാന്‍ കൃപാസനം പത്രം രോഗശാന്തിക്കായി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ഇനി പത്രത്തില്‍ത്തന്നെ പ്രിന്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. ഇനി വിശ്വാസികളുടെ അവസരമാണ് അവര്‍ ഇതില്‍ നിന്ന് പിന്മാറുമോന്നാണ് ഞാന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രോഗശാന്തിക്ക് പലരും കൃപാസനം പത്രത്തെ ഉപയോഗിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുക കൂടിയാണ് അച്ചന്‍ ചെയ്തത്. ഈ വിശദീകരണവും യൂ ടൂബില്‍ വൈറലായിരുന്നു. ഈ വീഡിയോ ചര്‍ച്ചയാകുമ്ബോഴാണ് അച്ചനും ചികില്‍സ തേടി ആശുപത്രിയിലെത്തുന്നത്.
പൈതൃക പഠനകേന്ദ്രമായി ആരംഭിച്ച കൃപാസനം സാംസ്‌കാരിക മിഷനാണ് പിന്നീട് മരിയന്‍ ധ്യാനകേന്ദ്രമായി മാറിയത്. കൃപാസനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയുരുന്നുണ്ട്. കലവൂരിലെ കൃപാസനം മരിയന്‍ ധ്യാനകേന്ദ്രത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അച്ചന്‍ എത്തിയത്.
https://www.facebook.com/Malayalivartha

























