പ്രളയ ദുരിതാശ്വാസം മന്ദഗതിയിൽ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

അപ്രതീക്ഷിത മഴകാരണം ഉണ്ടായ പ്രളയത്തില്‍ നാട് വിറങ്ങലിച്ച് നിന്നപ്പോള്‍ ഏറ്റവും കാര്യക്ഷമമായ് പ്രതിസന്ധികളെ മറികടക്കാന്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ കേരളം മറന്നിട്ടില്ല.ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചുവെങ്കിലും വസ്തുതകള്‍ ജനങ്ങള്‍ക്ക് ബോധ്യപെട്ടുതുടങ്ങി, പ്രളയത്തിന് ശേഷം നവകേരള നിര്‍മാണം ദ്രുതവേഗതയില്‍ പുരോഗമിക്കുന്നതായും വാർത്തകൾ പ്രചരിച്ചു . പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്കെല്ലാം ആശ്വാസം മുന്‍ഗണനാക്രമത്തില്‍ ലഭിക്കുന്നതായും തുടര്‍നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു .
എന്നാൽ പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് അറിയിച്ചുകൊണ്ട് സർക്കാർ ഹൈക്കോടതിയിയെ സമീപിച്ചിരിക്കുകയാണ് . നിലവിൽ 2,60,269 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 571 അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങളെ സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും ഇതിനായി ഈ മാസം 20 മുതൽ ജില്ലകൾ തോറും മീറ്റിങ്ങ് സംഘടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അപേക്ഷകളിലും അപ്പീലുകളിലും അവ്യക്തത തുടരുകയാണെന്നും അപ്പീലുകളിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൃത്യമായി പറയണമെങ്കിൽ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സർക്കാർ നടപടികൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്നത് ലോകത്തിലെ ആദ്യത്തെ നടപടിയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ രണ്ടാഴ്ചത്തെ സാവകാശം തേടി. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
എന്നാൽ 2018ല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയം മലയാളിക്ക് വരുത്തി വച്ചത് ചിന്തിക്കാനാവാത്ത അത്ര വലിയ നഷ്ടമായിരുന്നു. ഒട്ടേറെ പേര്‍ക്ക് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് വീടും വീട്ടുപകരണങ്ങളും, നിര്‍ണ്ണായക രേഖകളും നഷ്ടപ്പെട്ടു. കൃഷിയിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആകെയുള്ള വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടവരും പതിനായിരക്കണക്കിനാണ്.
പ്രളയബാധിതരെ രക്ഷിക്കും, പുനരധിവസിപ്പിക്കും എന്നൊക്കെ പിണറായി സര്‍ക്കാര്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞെങ്കിലും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങമെത്തിയില്ല എന്നത് ഒരു വസ്തുതയാണ്. പ്രതിപക്ഷ നേതാവ് 11 പ്രളയബാധിത താലൂക്കുകള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍, പ്രളയബാധിതര്‍ അദ്ദേഹത്തിന് നേരിട്ട് നല്‍കിയത് 11,000 ലധികം പരാതികളാണ്.അതില്‍ 4,000ത്തിലധികം പരാതികള്‍, തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാം എന്നേറ്റ തുച്ഛമായ സാമ്പത്തിക സഹായമായ 10,000 രൂപ പോലും ലഭിച്ചില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു.. പ്രളയ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് വ്യാപാരികള്‍ക്കും കൃഷി നശിച്ചവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും, ദുരന്തമുണ്ടായി ഒരു വര്‍ഷം തികയാറായിട്ടും, സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരമായി ഒരു നയാ പൈസ പോലും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിച്ച 2,257 കോടി രൂപ ഇനിയും ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്.വിഎസ് അച്യുതാനന്ദന്റെ വിശ്വസ്ഥനായിരുന്ന കെ എം ഷാജഹാന്റെ വാക്കുകൾ അന്വർത്ഥം ആകുകയാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























