Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആരാണ് ഇന്ദിര ജയ്‌സിങ്ങ്? വിവാദമായ നിരവധി കേസുകളില്‍ മിന്നുന്ന വിജയം നേടി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വക്കീലായി; അഡീക്ഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിത; ശബരിമല കേസ് കൂടി ഏറ്റെടുത്തതോടെ മലയാളികള്‍ക്കും സുപരിചിത

12 JULY 2019 11:33 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ തന്നെ ഏറ്റവും വിലപിടിപ്പുള്ള വക്കീലന്‍മാരില്‍ ഏറ്റവും പ്രമുഖയാണ് ഇന്ദിര ജയസിംഗ്. എന്തിന് ചീഫ് ജസ്റ്റിന് നേരെയുണ്ടായ വിവാദത്തിലും ഇന്ദിര ജയസിങ്ങിന്റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. നമ്മുടെ ശബരിമല വിഷയത്തില്‍ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും വേണ്ടി വാദിച്ചതും ഇന്ദിര ജയസിങ്ങാണ്. 

അതേസമയം വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ ഇന്ദിര ജെയ്‌സിംഗിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരിക്കുകയാണ്. കേസില്‍ ഇന്ദിര ജെയ്‌സിംഗിന്റെ ഭര്‍ത്താവും അഭിഭാഷകനുമായ ആനന്ദ് ഗ്രോവര്‍ പ്രതിയാണ്. വര്‍ഷങ്ങളായി മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്നാണ് ഇന്ദിര ജെയ്‌സിംഗ് പ്രതികരിച്ചത്. 

അതേസമയം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. അനാവശ്യമായ സിബിഐ റെയ്ഡുകള്‍ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. സമ്മര്‍ദം ചെലുത്തി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 20ഓളം എംപിമാരാണ് കത്തില്‍ ഒപ്പിട്ടത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിബിഐ നടപടിക്കെതിരെ രംഗത്തെത്തി. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചില്ല. 

ദില്ലിയിലെ നിസാമുദ്ദീനിലുള്ള വീട്ടിലും ഓഫിസിലുമാണ് വ്യാഴാഴ്ച വൈകുന്നേരം സിബിഐ റെയ്ഡ് നടത്തിയത്. ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിംഗും നേതൃത്വം നല്‍കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന എന്‍ജിഒക്ക് ലഭിച്ച വിദേശ സഹായം വകമാറ്റി ചെലവാക്കിയെന്നാരോപിച്ച് സിബിഐ നേരത്തെ കേസെടുത്തിരുന്നു.

സിബിഐ എഫ്‌ഐആറില്‍ ഇന്ദിര ജെയ്‌സിംഗിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ദിരക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പദവിയിലിരിക്കുമ്പോള്‍ കളക്ടീവ് ലോയേഴ്‌സില്‍നിന്ന് 96.60 ലക്ഷം രൂപ ഇന്ദിര ജെയ്‌സിംഗ് കൈപ്പറ്റിയെന്ന് സിബിഐ ആരോപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗവണ്‍മെന്റ് സേവനമല്ലെന്നും വിദേശ ഫണ്ട് വാങ്ങുന്നതില്‍ തന്നെ വിലക്കിയിട്ടില്ലെന്നും ഇന്ദിര ജെയ്‌സിംഗ് വ്യക്തമാക്കി. 
വിദേശ ഫണ്ട് ഉപയോഗിച്ച് വിമാന യാത്ര നടത്തിയെന്നും സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിച്ചെന്നും ആരോപിച്ചാണ് കേസ്. 

പ്രശസ്തയായ അഭിഭാഷകയാണ് ഇന്ദിര ജയ്‌സിങ്. 1940ല്‍ മുംബൈയിലാണ് ജനനം. മുംബൈയില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭാസം. തുടര്‍ന്ന് ബംഗലൂരുവില്‍ നിന്ന് ഉപരിപഠനം നടത്തിയ അവര്‍ 1962ല്‍ നിയമത്തില്‍ ബിരുദം നേടി. 1986ല്‍ ബോംബെ ഹൈക്കോടതിയുടെ ആദ്യത്തെ സീനിയര്‍ അഡ്വക്കേറ്റ് ആയി അവര്‍ നിയമിതയായി. 2009ല്‍ ഇന്ത്യയിലെ അഡിക്ഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി ഇന്ദിര നിയമിക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. അഭിഭാഷകവൃത്തിയുടെ തുടക്കം മുതല്‍ക്കു തന്നെ മനുഷ്യാവകാശ സംരക്ഷണം, സ്ത്രീകളുടെ അവകാശങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നി മേഖലകളില്‍ ആയിരുന്നു അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സ്ത്രീകള്‍ക്കെതിരെ ഉള്ള വിവേചനത്തിനെതിരെ ഒട്ടനവധി കേസുകള്‍ ഇന്ദിര ജയ്‌സിങ് വാദിച്ചിട്ടുണ്ട്. കേരളത്തിലെ സിറിയന്‍ കത്തോലിക്കാ വിഭാഗത്തിലെ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം സാധ്യമാക്കിയതു ഇന്ദിര വാദിച്ച മേരി റോയ് കേസ് വഴിയാണ്. ഡിയോള്‍ ബജാജ് കേസ് ജയിച്ചത് ഇന്ദിരയുടെ അഭിഭാഷക ജീവിതത്തിലെ നാഴികക്കല്ല് മാത്രമായിരുന്നില്ല, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ഉള്ള ശക്തമായ വിധി കൂടിയായിരുന്നു. ചീഫ് ജസ്റ്റിസ് എ.എസ്.ആനദ് വിധിപറഞ്ഞ ഗിത ഹരിഹരന്‍ കേസ് വഴി കുട്ടികളുടെ പേരിനൊപ്പം മാതാവിന്റെ പേര് ചേര്‍ക്കുന്നതും സാധ്യമാണ് എന്നത് വ്യക്തമായി. ഹിന്ദു നിയമപ്രകാരം അമ്മ കുട്ടിയുടെ പ്രകൃത്യായുള്ള രക്ഷിതാവാണ് എന്നായിരുന്നു ഇന്ദിര ജൈസിംഗ് ഈ കേസില്‍ ഉന്നയിച്ച പ്രധാന വാദം. കേരള ഹൈക്കോടതിയില്‍ ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ വിവേചനത്തിനെതിരെ ശക്തമായി വാദിക്കുക വഴി ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്കും വിവാഹമോചന അധികാരം ലഭിച്ചു.

ഭോപാല്‍ ദുരന്തത്തിന്റെ ഇരകളയാവര്‍ക്ക് വേണ്ട നഷ്ടപരിഹാരം അമേരിക്കന്‍ കമ്പനിയായ യുണിയന്‍ കാര്‍ബൈഡ് കൊടുക്കണം എന്ന് കോടതിയില്‍ വാദിച്ചത് ഇന്ദിരയാണ്. ഒട്ടനവധി പരിസ്ഥിതി സംബന്ധിയായ കേസുകള്‍ ഇവര്‍ വാദിച്ചിട്ടുണ്ട്. നിരാലംബരായി മുംബൈയിലെ തെരുവുകളില്‍ കഴിഞ്ഞവര്‍ക്ക് നീതി ലഭിക്കുവാന്‍ വേണ്ടിയും ഇവര്‍ നീതി ന്യായ വ്യവസ്ഥയില്‍ ശബ്ദമുയര്‍ത്തി. 

അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ട നിയമ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ് ലോയേഴ്‌സ് കളക്ടിവ് ആരംഭിച്ചത്. ഇതിന്റെ ആദ്യത്തെ സെക്രട്ടറിയും ഇന്ദിര ജയ്‌സിങ്ങ് ആയിരുന്നു. ഇതിന്റെ പേരില്‍ തന്നെയാണ് ഇപ്പോള്‍ പെട്ടു പോയതും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (37 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (51 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (6 hours ago)

Malayali Vartha Recommends