ആ പരിഹാസത്തിന് ഇതാണ് മറുപടി ..പ്ലാവില പരാമർശത്തിന് വെടിക്കെട്ട് റിപ്ലൈ
ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറയുകയാണ് ,ബിജെപിയിലേക് ചേക്കേറിയ കോൺഗ്രസ്കാരെ പരിഹസിച്ച് സംസാരിച്ച കേരളം മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി വി ഡി സതീശൻ രംഗത് എത്തിയിരിക്കുകയാണ് .ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പറഞ്ഞത്
'കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്‍റെ തെളിവുകളാണിപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ല. തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതി.'- പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലെ കൂട്ടരാജിയെ സംബന്ധിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്‍ക്കാന്‍ പാടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വിജയങ്ങള്‍ വരുമ്ബോള്‍ മാത്രമല്ല പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്ബോള്‍ അതിനെ നേരിടുന്നതിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പണം നീക്കിവച്ചില്ലെന്നും എയിംസ് പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസുകാരെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരിഹാസരൂപത്തിലുള്ള പരാമര്‍ശത്തിനാണ് വി ഡി സതീശന്‍ മറുപടിയുമായെത്തിയത്. 'കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിന് പകരം ബിജെപിയുടെ കുതിരക്കച്ചവടത്തെ എതിര്‍ക്കുകയാണ് വേണ്ടത്. ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം? മറ്റുള്ളവരുടെ കണ്ണിലെ കരട് അന്വേഷിക്കുന്നത് സ്വന്തം കണ്ണിലെ തടി എടുത്ത് കളഞ്ഞിട്ട് മതി.'- വി.ഡി സതീശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha