മരച്ചുവട്ടില്‍ പാട്ടുപാടി; നെഞ്ചത്ത് കത്തി കുത്തിയിറക്കി; ഇത് എസ്എഫ്ഐ അല്ല; ഗുണ്ടകളാണ് ഗുണ്ടകള്‍; യുണിവേഴ്സിറ്റി കോളേജിലെ; ക്രൂരതയുടെ മുഖം; വലിച്ചുകീറപ്പെടുമ്പോള്‍
എല്ലാവരും ഇതുവരെയും കരുതിയിരുന്നത് യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയുടെ ഉരുക്കു കോട്ടയായിരുന്നു എന്നാണ്. എന്നാല്‍ അത് ഒരു ഉരുക്കു കോട്ടയുമല്ല കുറേ ഡുണ്ടകളുടെ വിളനിലമായിരുന്നു. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ക്കു പുറത്തു പറയണം എന്നൊക്കെ ഉണ്ട് എങ്കിലും ഭയം മൂലം അവര്‍ പുറത്തു പറയില്ല. അവര്‍ കൊന്നുകളഞ്ഞാലോ. പഞ്ചപുച്ഛമടക്കി പഠിച്ചിട്ടു വരികയേ നിവര്‍ത്തിയുള്ളൂ. വിദ്യാര്‍ത്ഥികളെ വടിവാളുകളുടെയും കുറിവടിയുടെയുമൊക്കെയായി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ഓരോ പാര്‍ട്ടി പരിപാടികളിലേക്കും സമരങ്ങളിലേക്കുമൊക്കെ കൊണ്ടുപോയിരുന്നത്. അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഇത്രയുംനാള്‍ അടിമകളായിരുന്നു. ഇന്നാണ് അവര്‍ ആ ചങ്ങലകള്‍ പൊട്ടിച്ച് പുറത്തേക്കു വന്നത്. ഇന്ന അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അലമുറയിട്ട് കരയുകയാണ് ഞങ്ങള്‍ എന്തുചെയ്യണ സാറന്മാരെ ഇവന്മാരു ഞങ്ങളെ കൊല്ലും എനിക്ക് ടിസി വേണം ഇനി ഇവിടെ പഠിക്കണ്ട എന്ന് കേരളത്തിലെ ഒരു കലാലയത്തിന്റെ അവസ്ഥയാണ് ഇത്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ സര്‍ക്കാര്‍ അനങ്ങില്ല കാരണം ഇവരുടെ ഗുണ്ടകളാണല്ലൊ അവര്‍. എങ്ങനെ മിണ്ടും. ജനരോഷം മുന്നില്‍കണ്ട് ചിലപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രതികരിക്കും പിന്നെ സംരക്ഷിക്കും അതാണല്ലോ അവരുടെ നിലപാട്.
വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കഠാര തുത്തിക്കയറ്റിയ നരാധമന്മാരായ ഗുണ്ടകളാണ് അവിടെ ഭരിക്കുന്നത്. പാവം ഒരു യുവ തലമുറ മുഴുവന്‍ അവിടെ ഇത്രയും നാള്‍ തടങ്കലിലായിരുന്നു. ഇന്ന് അവര്‍ അനീതിക്കും നേരെ സ്വരം ഉയര്‍ത്തി. ഇനി നിങ്ങളുടെ പതനം ആണ്. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് നിലവില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത് കേസ്. ഇവര്‍ മാത്രമല്ല ഗുണ്ടകളായ 30 പേര്‍ വേറെയും ഉണ്ട് എന്നാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്. പാളയത്തുവച്ച് പോലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് ഈ നസീം. പോലീസുകാരെ മര്‍ദിച്ചാലും ഒരു കുഴപ്പവും ഇല്ല പാര്‍ട്ടിയുടെ ഗുണ്ടയായാല്‍ ഇതുപോലെ പുറത്തിറങ്ങി വീണ്ടും നടക്കാം. ഇതിന് ഒത്താശ ചെയ്യുന്നത് നമ്മുടെ സര്‍ക്കാര്‍ തന്നെയല്ലേ. കേരളത്തിലെ ജനങ്ങലെ മുഴുവന്‍ പൊട്ടന്മാരാക്കുകയല്ലെ ഇതിലൂടെ ചെയ്യുന്നത്. കോളേജിനകത്തുള്ള ഗുണ്ടകള്‍ മാത്രമല്ല യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ തന്നെ കരഞ്ഞു വിളിച്ചുകൊണ്ട് പറയുകയാണ്. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന സാഹചര്യം.
ഈ എസ്എഫ് ഐ ഗുണ്ടകള്‍ ഈ അക്രമം നടത്താനുള്ള കാരണം അറിയണ്ടേ. ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണമാണിത്. ഇത് കേരളം തന്നെയാണോ. ആര്‍എസ്എസ് ഭീകരത എന്നൊക്കെ ചാനലില്‍ വന്നിരുന്നു ചെലക്കുന്നവന്മാരൊക്കെ എവിടെ അവന്റെയൊക്കെ നാവിറങ്ങും അത്തരത്തിലുള്ള കാര്യങ്ങളല്ലേ ഇവന്മാര്‍ ഈ കാട്ടിക്കൂട്ടുന്നത്. ഇതും ഒരു ഭീകരതയാണ് മിസ്റ്റര്‍ തീവ്രവാതത്തെക്കാള്‍ വലിയ ഭീകരത. മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ ഇപ്പോള്‍ കോളജില്‍ കഴിയകയാണ്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഈ കത്തിക്കുത്ത്. കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐക്കുവേണ്ടി മനസ്സില്ലാ മനസ്സോടെഎങ്കിലും ജയ് വിളിച്ചവരാണ് വര്‍ഗ്ഗ സ്നേഹമെങ്കിലും വേണ്ടേ ഇവന്മാര്‍ക്ക്. ഈ ഗുണ്ടാ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തേണ്ട സാഹചര്യം. ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെപോലും ക്യാംപസില്‍ നിന്നൊഴിവാക്കി. എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല. എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി.
https://www.facebook.com/Malayalivartha