Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പാട്ട് പാടിയാൽ നെഞ്ചിൽ കുത്തും; പൊല്ലാപ്പായാൽ പിന്നാലെ സിപിഎം എത്തും' അഖിലിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ

13 JULY 2019 12:22 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സം​ഘർഷവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം അനുനയ ചർച്ചയ്ക്ക് എത്തിയതായി അഖിലിന്റെ അച്ഛൻ ചന്ദ്രന്റെ വെളിപ്പെടുത്തൽ. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു. എന്നാൽ ഏത് വിധത്തിലുള്ള സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രൻ പറഞ്ഞു. അഖിലിന്റെ ആ​ഗ്രഹപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. കോളേജിൽ ചേർന്ന സമയത്ത് തന്നെ എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ പലതരത്തിൽ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്. താനിപ്പോഴും സിപിഎംകാരൻ തന്നെയാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം, പവർ ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ശസ്തക്രിയ കഴിഞ്ഞതിനാൽ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.

തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പാട്ടു പാടരുത്, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു നടക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്യരുത്, ആകർഷകമായ വസ്ത്രം ധരിക്കരുത്, തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കരുത്, സമരത്തിൽ പങ്കെടുക്കാതെ പഠിക്കാൻ ശ്രമിക്കരുത് എന്നിങ്ങനെ നിരവധി പരാതികളാണ്.

വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് നേതൃത്വം കോളജിൽ ഫാഷിസവും സദാചാര ഗുണ്ടായിസവും കളിക്കുമ്പോൾ നോക്കുകുത്തികളായി മാറുകയാണ് അധ്യാപകർ. യൂണിയൻ നേതാക്കളും ശിങ്കിടികളും ചേർന്നുള്ള 20 അംഗ സംഘത്തിനെതിരെ വിദ്യാർഥികളോ അധ്യാപകരോ ചെറുവിരലനക്കിയാൽ തട്ടിക്കളയുമെന്നു വരെയാണു ഭീഷണി. വ്യക്തിഹത്യയും ശാരീരിക ആക്രമണങ്ങളും ഭയന്ന് മുതിർന്ന അധ്യാപകർ പോലും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

സെക്രട്ടേറിയറ്റിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയുള്ള സർക്കാർ കോളജിൽ സിപിഎമ്മിന്റെ പോഷകസംഘടനയായ എസ്എഫ്ഐയിലെ ഒരു വിഭാഗം ഗുണ്ടാസംഘം പോലെ പ്രവർത്തിക്കുമ്പോൾ സർക്കാർ മിണ്ടാതിരിക്കുന്നതിനു കാരണം ഒന്നേയൊന്ന്. സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന മിന്നൽ പ്രകടനങ്ങളിൽ പോലും നിമിഷനേരം കൊണ്ട് നൂറുകണക്കിനുപേരെ പങ്കെടുപ്പിക്കാൻ കോളജിലെ എസ്എഫ്ഐ യൂണിറ്റിനു കഴിയും. പൊലീസിനു നേരെ ഗുണ്ടായിസം അഴിച്ചുവിടാൻ ഒരു വാട്സാപ് സന്ദേശം മതി. അക്രമത്തിന്റെ പേരിൽ അണികൾ അകത്തായാൽ പിന്നാലെ സിപിഎം എംഎൽഎമാർ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടു പോകുന്നതും പതിവ്.

വടിവാളും കമ്പിപ്പാരയും അടക്കം പലവട്ടം കോളജിനുള്ളിൽ‌ നിന്നു പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വാഹനങ്ങൾ‌ തീവച്ചും സർക്കാർ ഓഫിസുകൾ കല്ലെറിഞ്ഞു തകർത്തും നിരത്തിൽ അഴിഞ്ഞാടിയ ശേഷം കോളജിലേക്കു പിൻവാങ്ങുന്ന സംഘത്തെ തൊടാൻ പൊലീസിനും പേടിയാണ്. ചാല ഏരിയ കമ്മിറ്റിയംഗവും കോളജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം അടക്കമുള്ളവരുടെ രാത്രിയുറക്കം യൂണിറ്റ് ഓഫിസിലാണ്. നസീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഗതികെട്ടാണ് ഒടുവിൽ എസ്എഫ്ഐ വിദ്യാർഥികൾ തന്നെ തിരിഞ്ഞത്. കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് എസ്എഫ്ഐയ്ക്ക് ഇൗ തിരിച്ചടി നേരിടേണ്ടി വരുന്നത്.

യൂണിവേഴ്സിറ്റി കോളജിൽ നിരന്തരം അക്രമം ഉണ്ടാകുകയും വിദ്യാർഥികൾ പരാതിപ്പെടുകയും ചെയ്തെങ്കിലും സർക്കാർ അനങ്ങിയില്ല. അക്രമത്തിനു നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കോളജ് യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം പൊലീസ് നിയമനത്തിനുളള റാങ്ക് പട്ടികയിലുള്ളതിനാൽ ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (40 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (50 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends