എസ്എഫ്ഐക്ക് മുട്ടൻ പണിയുമായി കാനം; യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ലെന്നു കാനം; തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണെന്ന് പൊലീസ് എഫ്.ഐ.ആർ

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അഖില്‍ അനുസരിക്കാത്തതിലെ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികള്‍ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിത്താണ് അഖിലിന്റെ നെഞ്ചിലേക്ക് കുത്തിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിലെ ജനരോഷവും പാര്‍ട്ടിയ്ക്കും എസ്.എഫ്.ഐയ്ക്കുമുള്ള പേരുദോഷവും ഒഴിവാക്കാന്‍ പ്രതികളെ എത്രയും പെട്ടെന്ന് കീഴടക്കി സംഭവത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. കുത്തേറ്റ അഖില്‍ അപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശസ്ത്രക്രിയക്കുശേഷം അഖില്‍ ഇപ്പോഴും ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. അതിനിടെ പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ അഖിലിന്റെ പിതാവും സിപി.എം അംഗവുമായ ചന്ദ്രനെ ബന്ധപ്പെട്ട് കേസൊതുക്കാന്‍ ശ്രമിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്ബ് അഖിലിനെതിരെ വധശ്രമമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. വീണ്ടും അഖിലിനെതിരെ വധശ്രമമുണ്ടായതിന്റെ ആശങ്കയിലാണ് കുടുംബം. ഉറച്ച പാര്‍ട്ടി അനുഭാവിയാണ് താനും കുടുംബവുമെന്ന് ചന്ദ്രന്‍ വ്യക്തമാക്കുമ്ബോഴും ദേശീയ പവ്വര്‍ലിഫ്റ്റിംഗ് ചാമ്ബ്യന്‍കൂടിയായ അഖിലിന്റെ പരിക്ക് കുടുംബത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
എന്നാല്‍ അഖിലിന്റെ അച്ഛന്റെ ആരോപണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു. കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് കുടുംബവുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുകൊണ്ട് തന്നെ എസ്.എഫ്.ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ലെന്നു കാനം നേരെത്തെ പ്രതികരിച്ചിരുന്നു രാജേന്ദ്രൻ. കാലങ്ങളായി ഉണ്ടാകാറുള്ളതാണ്. നിയമത്തിന്റെ നൂലാമാലകളിൽ ശിക്ഷാ നടപടി വൈകുകയാണ്. കലാലയങ്ങളിൽ സമാധാനം നിലനിർത്താൻ എല്ലാ വിദ്യാർഥി സംഘടനകളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























