വഫ ഫിറോസ് ശ്രീറാമിനെയും കൈവിട്ടു വഫയുടെ രഹസ്യ മൊഴി ഇങ്ങനെ

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കുരുക്കായത് പെണ്‍സുഹൃത്തായ വഫയുടെ മൊഴി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. വഫ നല്‍കിയ മൊഴി ഇങ്ങനെ.
''ശ്രീറാം സര്‍വ്വീസിലേക്ക് തിരിച്ചു വന്നതിന്റെ പാര്‍ട്ടിയായിരുന്നു ഇന്നലെ നടന്നത്. ഗോള്‍ഫ് ക്ലബ്ബിന് സമീപത്തുള്ള ഐഎഎസുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം. ആഘോഷത്തില്‍ ഞാനുണ്ടായിരുന്നില്ല. ഉപരിപഠനത്തിനു ശേഷം തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി നടത്തിയ പാര്‍ട്ടിയായിരുന്നു അത്. കവടിയാറിലെ ഫ്‌ലാറ്റിലേക്ക് അര്‍ധരാത്രിയോടടുത്ത് വഫ ഫിറോസിനെ ശ്രീറാം വെങ്കിട്ടരാമന്‍ വിളിച്ചു വരുത്തുകയായിരുന്നു. ശ്രീറാം പറഞ്ഞ ഫ്‌ലാറ്റിനു മുന്നിലെത്തി പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ശ്രീറാമിനെ തിരഞ്ഞ് വെള്ളയമ്പലം കവടിയാര്‍ റോഡില്‍ വഫ രണ്ടു റൗണ്ട് കാറോടിച്ചു. മൂന്നാം തവണ എത്തിയപ്പോഴാണ് പാര്‍ക്കിലെ ബഞ്ചില്‍ കണ്ടെത്തിയത്. വഫ എത്തുമ്പോള്‍ കവടിയാറിലെ വിവേകാനന്ദ പാര്‍ക്ക് ബഞ്ചില്‍ ശ്രീറാം ബോധരഹിതനായി തല കുമ്പിട്ടിരിക്കുകയായിരുന്നു.രാജ്ഭവനു മുന്നിലെ കോഫി ഷോപ്പു വരെ കാര്‍ ഓടിച്ചത് വഫയാണ്. ഇത്തിരി ദൂരം മുന്നോട്ട് പോയി, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നില്‍ വച്ച് ശ്രീറാം വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഞാന്‍ വാഹനമോടിക്കാമെന്ന് നിര്‍ബന്ധിച്ച് കാര്‍ വാങ്ങി. ഞാന്‍ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാന്‍ തുടങ്ങി. പാളയത്ത് ഭക്ഷണം കഴിക്കാന്‍ പോകാമെന്നും കാര്‍ താന്‍ ഓടിക്കാമെന്നും പറഞ്ഞ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീണ്ടും ഞാന്‍ വേണ്ടെന്ന് നിര്‍ബന്ധിച്ചിട്ടും ശ്രീറാം കേട്ടില്ല. എനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഒടുവില്‍ അപകടമുണ്ടായി. എനിക്ക് ഒന്നും ചെയ്യാനായില്ല.പുറത്തിറങ്ങിയ ശ്രീറാം പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. പൊലീസിന് മൊഴി നല്‍കുമ്പോള്‍, ശ്രീറാം തന്നോട് വാഹനമോടിച്ചെന്ന് സമ്മതിക്കാന്‍ പറഞ്ഞു. മദ്യപിച്ച താന്‍ വാഹനമോടിച്ച് അപകടം വരുത്തിയെന്ന് വന്നാല്‍ വകുപ്പ് വേറെയാണ്. മദ്യപിക്കാത്ത ഞാന്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റമേ വരൂ. ഇത് ജാമ്യം ലഭിക്കാവുന്ന കേസാണെന്ന് ശ്രീറാം പറഞ്ഞു.'' യുവതിയുടെ മൊഴിയില്‍ ശ്രീറാം പെട്ടു.
https://www.facebook.com/Malayalivartha






















