പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും ഇതിലൊരു പങ്ക് ഹവാലയായി ദുബായിലേക്ക് കടത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കി. റിയാസിന്റെ ഭാര്യ ടി. വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്ക് കടത്തിയതായി
വീണ സമ്മതിച്ചെന്നും ഇ.ഡി. ഡി.ജി.പി. റാവാഡ എ. ചന്ദ്രശേഖറിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. കൈക്കൂലിയായും ഹവാലയായും സമാഹരിച്ച ഈ തുകയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയാണ് 25 പേജുള്ള റിപ്പോര്‍ട്ട് കൈമാറിയത്.ഇ.ഡി. 'റെഡ് ബുക്ക്' എന്ന് വിശേഷിപ്പിച്ച ബുക്കിലെ വിവരങ്ങളാണ് കേസില്‍ നിര്‍ണ്ണായക തെളിവായി മാറുന്നത്. വീണയുടെ പക്കല്‍നിന്ന് കണ്ടെടുത്ത ഈ പുസ്തകത്തിലെ ഏഴ് താളുകളില്‍ കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുബായില്‍ കമ്പനി സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായാണ് പണം വിദേശത്തേക്ക് കടത്തിയതെന്ന് ചോദ്യംചെയ്യലില്‍ മൊഴി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എല്‍.എ.യുമായ പി.എ. മുഹമ്മദ് റിയാസുമായുള്ള വിവാഹശേഷമാണ് ഈ കോടികളുടെ പണമിടപാടുകള്‍ നടന്നതെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
ബാങ്ക് രേഖകളും അക്കൗണ്ട് വിവരങ്ങളും അടക്കമുള്ള നിഷേധിപ്പാനാവാത്ത തെളിവുകളാണ് ഡി.ജി.പി. റാവാഡ എ. ചന്ദ്രശേഖറിന് ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. വിദേശത്ത് പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് ഈ തുക തട്ടിക്കൂട്ടിയതെന്നാണ് പ്രാഥമിക സൂചന.2024-25 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍, സാക്ഷിമൊഴികള്‍, ബാങ്ക് രേഖകള്‍, മറ്റ് സാമ്പത്തിക തെളിവുകള്‍ എന്നിവയടങ്ങുന്നതാണ് ഇ.ഡി. ഡി.ജി.പി.ക്ക് നല്‍കിയ 25 പേജുള്ള കത്ത്.എന്നാൽ ഇതിനെയെല്ലാം പൂർണമായും നിശേഷിക്കുകയാണ് പി.എ. മുഹമ്മദ് റിയാസ് ഇപ്പോൾ
https://www.facebook.com/Malayalivartha






















