Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബിജു രമേശിനെ നക്കിത്തുടച്ച് എക്‌സ്‌ക്ലൂസീവ് മാധ്യമ പ്രവര്‍ത്തനം

23 JANUARY 2015 03:49 PM IST
മലയാളി വാര്‍ത്ത.

ഇന്ന് എക്‌സ്‌ക്ലൂസീവ് ചാനല്‍ വാര്‍ത്തകളുടെ കാലമാണ്. ബിജുരമേശ്, സരിത നായര്‍ ലിസ്റ്റ് നീളുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം തേടുമ്പോള്‍ മലയാളി ഞെട്ടുന്നു. ബിജു രമേശിനു പിറകെ മാധ്യമങ്ങളുടെ ഓട്ടമാണ്. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സ്വന്തമാക്കാനുളള മത്സരമാണ്. വാര്‍ത്തയുടെ വിശ്വാസ്തതയൊന്നും ആര്‍ക്കും പ്രശ്‌നമല്ല എഡിറ്റ് ചെയ്ത സി.ഡി ആയാലും, പ്രഖ്യാപനങ്ങളായാലും എന്തായാലും വേണ്ടില്ല, തങ്ങള്‍ക്ക് തന്നെ വേണം.
ഈ ചാനല്‍ യുദ്ധത്തില്‍ ബാലകൃഷ്ണനെപോലെയുളള ചിലര്‍ മാധ്യമ ധര്‍മ്മം പാലിക്കാന്‍ ശ്രമിച്ചു. ഇവിടെ ചില ചോദ്യങ്ങളാണ് പ്രസക്തമാക്കുന്നത്. എഡിറ്റു ചെയ്തതെന്നു പറയുന്ന സി.ഡിയുടെ വിശ്വാസ്യത പൊതു സമൂഹം ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍, മറ്റു രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ എല്ലാം മറച്ചു വച്ചു കെ.എം.മാണിയെ വ്യക്തിഹത്യ ചെയ്യാനുളള ശ്രമം ഇവിടെ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കപ്പെടേണ്ടതല്ലേ?. എഡിറ്റ് ചെയ്യപ്പെട്ട സി.ഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?. ബിജുരമേശ് പ്രചരിപ്പിക്കുന്ന കഥകളും, ഉപകഥകളും ബാര്‍ മുതലാളിമാരുടേതാണെന്ന പേരില്‍ പ്രചരിക്കുന്ന പിച്ചും പേയും എല്ലാം ചേര്‍ന്ന് ജനം ആശങ്കയിലാണ്.
കോഴവിഷയത്തില്‍ മൂന്ന് മാസമായി ആരോപണങ്ങള്‍ക്കുമാത്രം ഒരു പഞ്ഞവുമില്ല. ആര് എന്ത് പറഞ്ഞാലും യാതൊരു തെളിവുകളും ഇല്ലാതെ ബ്രേക്കിങ് ന്യൂസ് ആക്കാന്‍ ചാനലുകള്‍ ക്യൂ നില്ക്കുന്നതോടെ ആര്‍ക്കും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാം എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം മാണിക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതോടെ സോഷ്യല്‍ മീഡിയായില്‍ മാണിക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. എന്റെ വക 500 എന്ന ആഷിക് അബുവിന്റെ ഹാഷ് ടാഗിന് ലഭിച്ചത് അപൂര്‍വ്വമായ പ്രതികരണമായിരുന്നു.
കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നോ ചിലര്‍ ചേര്‍ന്ന് ബലിയാടാക്കുകയാണെന്നോ പറയാന്‍ ആര്‍ക്കും സാധിക്കുകയില്ല. എന്നാല്‍ ഇവിടെ ഒരു ന്യായമായ ചോദ്യം ഉയരുന്നുണ്ട്. കെഎം മാണി മാത്രമാണോ ഈ മന്ത്രിസഭയിലെ കോഴക്കാരന്‍ എന്ന ചോദ്യം? അല്ലെങ്കില്‍ കെഎം മാണി മാത്രമാണോ ഇവിടെ കോഴ വാങ്ങിയിരിക്കുന്നത് എന്ന ചോദ്യം? ചാനലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിലും കേള്‍ക്കുന്ന കോലാഹലങ്ങള്‍ കണ്ടാല്‍ തോന്നുക കേരളത്തില്‍ ഇന്നേവരെ മാണിയല്ലാതെ മാറ്റാരും കോഴ വാങ്ങിയിട്ടില്ല എന്നാണ്. ഈ മന്ത്രി സഭ അധികാരത്തിലേറിയ ശേഷം ഉണ്ടായ കോഴ ആരോപണങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ പോലും ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല. ഈ മന്ത്രി സഭയില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാറുടമകളില്‍ നിന്നും കോഴ കൈപ്പറ്റിയിട്ടില്ലെന്ന് ചങ്കില്‍ കൈവച്ച് പറയാനാകുമോ? സോളാര്‍ വിവാദം ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയ കോടികളുടെ കണക്ക് എന്നെങ്കിലും പുറത്ത് വരുമോ?
ബാറുടമകള്‍ തന്നെ പറഞ്ഞത് 20 കോടി രൂപ പിരിച്ച് വിവിധ നേതാക്കള്‍ക്ക് നല്‍കി എന്നാണ്. ബാറുടമകളുടെ നിര്‍ണായക യോഗത്തില്‍ ആര്‍ക്കൊക്കെ വീതം വച്ചു എന്ന് അവര്‍ പറയുന്നതിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ചാനലും ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രവും പ്രസിദ്ധീകരിച്ചിരുന്നു. 

ബാറുമടകള്‍ അന്ന് വെളിപ്പെടുത്തിയ പേരുകളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മന്ത്രി കെ ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും ആയിരുന്നു. പിന്നീട് ബിജു രമേശിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തു എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇതൊക്കെ ഒരു ദിവസത്തെ ആയുസ്സില്‍ വാര്‍ത്തയല്ലാതായി മാറുകയും കെഎം മാണിക്കെതിരെയുള്ള ആരോപണം മാത്രം സജീവമായി നില്ക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനുണ്ടോ?
ഈ ആരോപണം ഉന്നയിച്ചവര്‍ തന്നെ അത് നിഷേധിച്ചിട്ടുണ്ട് എന്നത് ഒരു വശം. അത് കാര്യമാക്കേണ്ട. എന്നാല്‍ ഇത്തരം ആരോപണങ്ങള്ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?ആര്‍ക്കാണ് ആരെ കുറിച്ച് എന്താണ് പറയാന്‍ വയ്യാത്തത്?
രണ്ടാമത്തെ കാര്യം മന്ത്രിക്കെതിരെ മലവെള്ളപ്പാച്ചില്‍ പോലെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരൊറ്റ ആരോപണത്തിനും ഉബോല്‍ബലകമായ രേഖകള്‍ ഒന്നുമില്ല എന്നതാണ്. കെഎം മാണിക്ക് പണം നല്കി എന്ന് ബിജു രമേശ് മനോരമ ചാനലില്‍ ആരോപിച്ച് തുടങ്ങിയത് മുതലുള്ള സംഭവങ്ങള്‍ എടുത്ത് പരിശോധിക്കുക. തന്റെ കൈയില്‍ തെളിവുണ്ട് എന്ന് അന്നു മുതല്‍ ബിജു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്നേ വരെ അതിന്റെ തെളിവുകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളായി മാണി പണം മേടിച്ചതിന്റെ തെളിവുകളായി പുറത്ത് വന്ന ശബ്ദ രേഖകള്‍ ഒക്കെ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും ചാനലുകള്‍ക്ക് ബ്രേക്കിങ് ന്യൂസ് അടിക്കാം എന്നതിനപ്പുറം വിശ്വസനീയമായ ഒന്നും ഈ ആരോപണങ്ങളില്‍ ഇല്ല എന്ന്. ചില മദ്യക്കച്ചവടക്കാര്‍ പരസ്പരം നടത്തിയ സംഭാഷണവും ബാലകൃഷ്ണപിള്ള മാണി കള്ളന്‍ ആയിരിക്കും എന്ന് പറഞ്ഞ നിരീക്ഷണങ്ങളുമാണ് ഈ ബ്രേക്കിങ് ന്യൂസുകള്‍.
പുതുപ്പണക്കാരായ ബാറുടമകള്‍ പൊതുവെ ബഡായി പറയുന്നവരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. തലസ്ഥാനത്തെ പ്രധാന ക്ലബായ ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു ദിവസം ഇരുന്നാല്‍ കുറഞ്ഞത് 1000 കോടിയുടെയെങ്കിലും അഴിമതിക്കണക്കുകള്‍  കേള്‍ക്കാം. മദ്യക്കടകള്‍ അടച്ച് പൂട്ടിയതിനെതുടര്‍ന്ന് ഇച്ഛാഭംഗം വന്ന കുറെ കള്ളുകച്ചവടക്കാര്‍ സ്വബോധം ഇല്ലാതെ പറയുന്ന വെടിക്കഥകള്‍ ആഴ്ചകളോളം ഇരുന്ന് ചര്‍ച്ചചെയ്യേണ്ടിവരുന്നത് തന്നെ വലിയ അധപതനം അല്ലേ.
ഇതെല്ലാം വ്യക്തമായിരിക്കെ കെഎം മാണിയെ മാത്രം കള്ളന്‍ ആക്കാന്‍ ഒരുമ്പെടുന്ന മാദ്ധ്യമങ്ങള്‍ അറിയാതെ ചിലരുടെ രഹസ്യ അജണ്ടയുടെ ഭാഗമാകുകയാണ്. മാണിയേക്കാള്‍ കൂടുതല്‍ പണം ബാര്‍ കോഴയില്‍ വാങ്ങിയ മന്ത്രിമാര്‍ വേറെയുണ്ടെന്ന് അറിയാമായിട്ടും മാദ്ധ്യമങ്ങള്‍ എന്തു കൊണ്ടാണ് മാണിക്കെതിരെ മാത്രം ശബ്ദിക്കുന്നത്.
ഇത് വ്യക്തമാക്കുന്നത് വലിയൊരു ഗൂഢാലോചനയില്‍ നിന്നാണ് ഈ തിരക്കഥകള്‍ ഒക്കെ ജനിച്ചത് എന്ന് തന്നെയാണ്.
കെഎം മാണിക്ക് ശേഷം കേരള കോണ്ഗ്രസ്സ് ഛിന്നഭിന്നമായി പോകണമെന്ന ചിലരുടെ അജണ്ടയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.
മാണി രാജി വച്ചാല്‍ പന്ന്യന്‍ രവീന്ദ്രനെ പിടിച്ചു മന്ത്രിസഭ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വിരുത് കാട്ടിയേക്കാം. പ്രതിപക്ഷത്ത് മറ്റാര്‍ക്കുമില്ലാത്ത ഉത്സാഹം ഇക്കാര്യത്തില്‍ സിപിഐ പുലര്‍ത്തുതന്നത് മാണി ഇടതുമുന്നണിയിലേക്ക് വന്ന് തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ഭയത്തിന്റെ പുറത്താണ്. കേരളാ കോണ്ഗ്രസിന്റെ ചരിത്രത്തില്‍ എക്കാലവും വില്ലന്‍ വേഷം കെട്ടിയിട്ടുള്ളത് കോണ്‍ഗ്രസ് തന്നെയായിരുന്നു. പിടി ചാക്കോ എന്ന നേതാവിനെ പെണ്ണ് കേസില്‍ പെടുത്തി കൊന്നതിന്റെ പ്രതിഫലനമായി തുടങ്ങിയതാണ് കേരളാ കോണ്ഗ്രസ് എന്ന ചരിത്രം ആര്‍ക്ക് മറക്കാന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends