മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് അറിയില്ല; സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടിത്തിയ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. ആരു തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കുമെന്നും എത്ര ഉന്നത ഉദ്യോഗസ്ഥനായാലും പരിരക്ഷ കിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിക്കു സ്വാഭാവികമായുള്ള സാവകാശം എടുക്കുന്നതാണ്. മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദേശിച്ചയാള്‍ ഏതു സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് പരിശോധിക്കും. മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. അന്നു ശരി ചെയ്തപ്പോള്‍ അംഗീകരിച്ചെങ്കില്‍, ഇപ്പോള്‍ ചെയ്ത തെറ്റിനെ ശക്തമായി എതിര്‍ക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.
അതേസമയം ഐഎഎസ്– ഐപിഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ചു മന്ത്രി ജി. സുധാകരനും രംഗത്തെത്തി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്സുധാകരൻ നടത്തിയത്. രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും താനിത് നേരത്തെ പറഞ്ഞതാണെന്നും പറഞ്ഞ ജി സുധകരന്‍ ഐഎഎസുകാര്‍ ദൈവമല്ലെന്നും ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഒരു മത്സരപ്പരീക്ഷ മാത്രമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























