മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാറുകാരും കുടുങ്ങും, നിലപാട് കര്‍ക്കശമാക്കി വിജിലന്‍സ്

ധനമന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴ വാങ്ങുന്നതും കോഴ കൊടുക്കുന്നതും കുറ്റകരമാണ്. മാത്രമല്ല കോഴകൊടുത്തുവെന്ന് ഇവര്‍ ആരോപിക്കുന്ന 20 കോടിയുടെ ഉറവിടം ഏതാണ്. കോഴ കൊടുത്തെന്നു പറയുന്ന ഡേറ്റില്‍ ഏത് ബാങ്കില്‍ നിന്നാണ് അല്ലെങ്കില്‍ ആരില്‍ നിന്നാണ് പണം വാങ്ങിയത്. ബാര്‍ മുതലാളിമാരുടെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്നിവ വിജിലന്‍സ് സംഘം പരിശോധിക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വിജിലന്‍സ് വിന്‍സന്‍ എം. പോള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായാണ് സൂചന. കൂടാതെ ഇതിനായി ആദായ നികുതി വകുപ്പിന്റെ സഹായവും തേടി.
ആരോപണം ഉന്നയിച്ച ബാറുടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്. കടുത്ത നീക്കവുമായി അന്വേഷണ സംഘം മുന്നോട്ടുപോയാല്‍ ബാറുടമകളുടെ നില പരുങ്ങലിലാവും. ബാറുടമകളുടെ ആരോപണങ്ങള്‍ വ്യക്തി ഹത്യ രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ബാറുടമകളുടെ മുന്‍കാല ചരിത്രവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ട് കോഴ കൊടുത്തവരെ ചോദ്യം ചെയ്യാനാണ് വിജിലന്‍നിസിന്റെ നീക്കം.
ബിജു രമേശ് കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുള്‍പ്പെടെ 10 പേര്‍ക്കു നോട്ടീസ് നല്‍കി. ഇവര്‍ നേരത്തെ കോഴ വാങ്ങിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സില്‍നിന്ന് മൊഴിയും തെളിവുകളും ചോരുന്നെന്ന് ബിജു രമേശ്; മന്ത്രി മാണിയുടെ ശബ്ദരേഖ അവസാന ആയുധമായി കൈയിലുണ്ടെന്നും അവകാശം
ആരോപണമുയര്‍ന്നതിനു പിന്നാലെതന്നെ വിജിലന്‍സ് വിളിപ്പിച്ചിരുന്നെങ്കിലും രാജ്കുമാറും വൈസ് പ്രസിഡന്റ് കൃഷ്ണദാസും ഹാജരായിരുന്നില്ല. അന്വേഷണസംഘം നിലപാടു കര്‍ക്കശമാക്കിയതോടെ, നേരത്തേ മൊഴി നല്‍കിയ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ധനേഷും നിര്‍വാഹകസമിതിയംഗം അനിമോനും ഒരിക്കല്‍ക്കൂടി ഹാജരാകേണ്ടിവരും. ശബ്ദരേഖയിലുള്ള ജോണ്‍ കല്ലാട്ട്, ഇടശ്ശേരി ജോസ്, ഇന്ദ്രബാലന്‍ തുടങ്ങിയവര്‍ക്കും നോട്ടീസയയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























