ശ്രീറാം ഊരിയിട്ടില്ല; മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ കേസിൽ തിന്നും രക്ഷപ്പെടാനുള്ള സാധ്യത മങ്ങി; ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന സിറാജ് ദിനപത്രം മാനേജ്‌മെന്റ് കോടതിയിൽ ഉന്നയിച്ച ആവശ്യത്തിന്റെ സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ കേസിൽ തിന്നും രക്ഷപ്പെടാനുള്ള സാധ്യത മങ്ങി. സംഭവം നടന്നി 9 മണിക്കൂറുകൾക്ക് ശേഷം മദ്യപരിശോധന നടത്തി പോലീസ് രക്ഷിച്ചെടുത്ത വെങ്കിട്ടരാമന് കുറ്റിയടിക്കാൻ തയ്യാറാക്കി നൽകുന്നത് സാക്ഷാൽ പിണറായി വിജയൻ നേരിട്ടാണ്.
ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന സിറാജ് ദിനപത്രം മാനേജ്‌മെന്റ് കോടതിയിൽ ഉന്നയിച്ച ആവശ്യത്തിന്റെ സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു . സർക്കാർ ശ്രീറാമിനെ തീരെ ഹൈക്കോടതിയെ സമീപിക്കും. മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. തന്നെ വകവെയ്ക്കാതെ ശ്രീറാമിനെ രക്ഷിച്ച പോലീസുകാരെ കണ്ടെത്തി കേസിൽ കുരുക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിന് ഐഎ എസ് - ഐ.പി എസ് ലോബി എതിരാണെങ്കിലും മുഖ്യമന്ത്രി അറ്റകൈ പ്രയോഗത്തിന് തയ്യാറായി നിൽക്കുകയാണ്.
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം സിറാജ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇപ്പോൾ നടന്നത് മദ്യത്തിന്റെ പരിശോധന മാത്രമാണ്. എന്നാൽ മയക്കു മരുന്നുകൾ ശ്രീറാം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വാദിഭാഗത്തിന്റെ ആവശ്യം. മയക്കുമരുന്ന് പരിശോധനയാണ് ഡോപുമിൻ ടെസ്റ്റിലൂടെ നടത്തുന്നത്. സംഭവസമയത്ത് മദ്യം കഴിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ കണ്ടെത്താനാവും.രക്തത്തിൽ തിരിമറി നടത്തിയാലും കണ്ടെത്താനാവും.
അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നു് സർക്കാർ കരുതുന്നു. വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് സർക്കാർ വാദിക്കും . നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും സർക്കാർ നീങ്ങിയെന്നിരിക്കും.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനാപ്പം നിൽക്കാനാണ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇക്കാര്യത്തിൽ വാശിയുണ്ട്. ഉദ്യോഗസ്ഥ ലോബി തങ്ങളെ ഇളിഭൃരാക്കി എന്ന ചിന്തയാണ് സർക്കാരിനുള്ളത്. അതുകൊണ്ടു തന്നെ ഇരയുടെ കുടുംബത്തിനൊപ്പം സർക്കാർ നിൽക്കും. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം എത്രയും വേഗം സ്റ്റേ ചെയ്ത് സസ്പൻഷൻ നീട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇത് വിജയികാനുള്ള സാധ്യതകൾ തള്ളികളയാനാവില്ല.
https://www.facebook.com/Malayalivartha

























