Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി

07 AUGUST 2019 05:38 PM IST
മലയാളി വാര്‍ത്ത

കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി നടത്തിയ പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. മൊബൈലിന്റെ സിം ഇടാവുന്ന തരത്തിലുള്ള ചൈനീസ് വാച്ചാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. സ്‌കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ എസ്.എം.എസ് വഴി ഉത്തരങ്ങള്‍ ഈ വാച്ചിലേക്ക് അയച്ചുകൊടുക്കാനാണ് സാധ്യതയെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു. പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് പി.എസ്.സി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുല്‍ പ്രതികളെ സഹായിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

പരീക്ഷയില്‍ ക്രമക്കേട് നടത്തി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ അടുത്ത സുഹൃത്താണ് പൊലീസുകാരനായ ഗോകുല്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഗോകുല്‍ സര്‍വ്വീസില്‍ കയറിയത്. ഇയാളുടെ നിയമനം സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ പഠിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും പി.എസ്.സി തള്ളിക്കളയുന്നില്ല. കോളജില്‍ അടുത്തിടെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചപ്പോള്‍ ഇത്തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് ഒരു അധ്യാപകന്‍ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ പരീക്ഷകളുടെ വിവരം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല വിവരാവകാശം നല്‍കിയപ്പോള്‍ രേഖകള്‍ കോളജില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. 

പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ ജീവനക്കാരാണ് ശേഖരിക്കുന്നത്്. അവര്‍ മൊബൈലിലും മറ്റും ഫോട്ടോ എടുത്ത് ആര്‍ക്കെങ്കിലും അയച്ച് കൊടുക്കുകയോ? അല്ലെങ്കില്‍ ഉത്തരങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുകയോ ചെയ്തതാകാം. ഇത്തരത്തിലുള്ള സംശയമുള്ളതിനാലാണ് പിഎസ് സി പരീക്ഷാ സെന്റര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ വേണ്ടെന്ന നിലപാട് എടുത്തത്. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ ബെറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുകാരനം നസീം 28ാം റാങ്കുകാരനുമായിരുന്നു. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണു പരീക്ഷയില്‍ ലഭിച്ചത്. ഡിഗ്രി, പി.ജി പരീക്ഷകളുടെ ആദ്യ സെമിസ്റ്ററുകളില്‍ പരാജയപ്പെട്ട ഇവര്‍ക്ക് അവസാന സെമിസ്റ്ററില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതും സംശയത്തിനിടയാക്കി.

തട്ടിപ്പിന് ഉപയോഗിച്ച വാച്ചിന് 5,000 രൂപ മുതലാണ് വില. മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ പരീക്ഷാ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പി.എസ്.സി അത് സംബന്ധിച്ച വിവരങ്ങള്‍ തേടുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നല്‍കും. തട്ടിപ്പ് കാണിച്ച ശിവരഞ്ജിത്തിനും പ്രണവിനും വലിയ അബദ്ധം പറ്റിയതാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും പി.എസ്.സി അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തന്നെയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അതേസമയം നസീം മറ്റൊരു സിം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് സംശയം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാകും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (11 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (19 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (24 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (51 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends