Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പൊട്ടിക്കരഞ്ഞ് നവോത്ഥാന നായിക... ശബരിമലയില്‍ കയറാന്‍ നവോത്ഥാനം കളിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ രംഗത്ത്; ആദ്യ ഭര്‍ത്താവായ കമല്‍ സി. നജ്മലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ബിന്ദു; പരാതിയില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍

08 AUGUST 2019 11:04 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ആദ്യഘട്ടത്തില്‍ കയറാനായി നവോത്ഥാനം പ്രസംഗിച്ച ബിന്ദു ആദ്യ ഭര്‍ത്താവിന്റെ നവോത്ഥാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പണം വാങ്ങി മകളെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് നവോത്ഥാന നായിക രംഗത്തെത്തിയത്. തന്റെ 12 വയസുള്ള മകളെ മുസ്ലീമായി മതംമാറ്റാന്‍ ആദ്യ ഭര്‍ത്താവായ കമല്‍ സി ചവറ (കമല്‍ സി. നജ്മല്‍) ശ്രമിക്കുന്നതായുള്ള ആരോപണവുമായി ബിന്ദുവാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ഇവര്‍ മുഖ്യമന്ത്രി പിണറായിക്ക് രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്. 

പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സീനിയര്‍ ലക്ച്ചറായ ബിന്ദു കഴിഞ്ഞ ഏഴ് വര്‍ഷമായി കമലുമായി പിരിഞ്ഞ് കുട്ടിക്കൊപ്പം ജീവിക്കുകയായിരുന്നു. കമല്‍ സി നജ്മല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് വേറെ ഒരു കുട്ടിയുമുണ്ട്. ഈ ഭാര്യയും ഇയാള്‍ക്കെതിരെ കഴിഞ്ഞമാസം പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് മൂന്ന് ലക്ഷം രൂപ നല്‍കി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഒരു ജോലിക്കും പോകാത്ത ഇയാള്‍ ഈ തുക കണ്ടെത്താനായി തന്റെ മകളെ മതം മാറ്റാനായി പണം വാങ്ങിയതായി സംശയിക്കുന്നതായും ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ബിന്ദു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ ചുരുക്കം ഇതാണ്

ഞാന്‍ പാലക്കാട്, അട്ടപ്പാടി അഗളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട അധ്യാപികയും പന്ത്രണ്ട് വയസുള്ള മകളുടെ അമ്മയുമാണ്. ഞാനും മോളുടെ അച്ഛന്‍ കമല്‍ ചന്ദ്രന്‍ പിള്ള സി., ( കമല്‍ സി ചവറ, കമല്‍ സി നജ്മല്‍) ശരതം, കോട്ടക്കകം, ചവറ പി.ഒ, കൊല്ലം എന്ന ആളുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. അയാള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിന് മേലെയായി പത്മപ്രിയ ക്രുക്കു) എന്ന സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

ഇക്കഴിഞ്ഞ അവധിക്കാലത്ത് പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകളെ അയാള്‍ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്. പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് TC പോലും വാങ്ങാതെ ഇയാള്‍ കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്. അയാളും രണ്ടാം ഭാര്യയും തമ്മിലുള്ള കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാള്‍ ഒളിവില്‍ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല. ഇയാള്‍ ചേര്‍ത്തു എന്ന് പറയുന്ന സ്‌കൂളില്‍ കാണാന്‍ ചെന്നാല്‍ SDPI ക്കാരെക്കൊണ്ട് കൈയ്യും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി.

നാല് മാസമായി കുഞ്ഞിനെ കാണാത്തതിനാല്‍ പലവട്ടം ഞാന്‍ pressure കുറഞ്ഞും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായും കിടപ്പിലായി. സുഹൃത്തുക്കള്‍ വഴി ഇതറിയിച്ചിട്ടും ഇയാള്‍ കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ കുഞ്ഞിന് വേണ്ടി നിയമപരമായി നീങ്ങിയാല്‍ എനിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് കൊടുക്കുമെന്നും ജോലി കളയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് കമല്‍.

ഒരു വര്‍ഷമായി ഇയാള്‍ ഇസ്‌ലാമിലേക്ക് മതം മാറി കമല്‍ സി നജ്മല്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇസ്ലാം മതത്തില്‍ നിന്നും കല്യാണം കഴിക്കണമെന്നുള്ള അയാളുടെ സമുദായക്കാരുടെ സമ്മര്‍ദ്ദം കൊണ്ട് രണ്ടാം ഭാര്യയായ പത്മയോട് ഇയാള്‍ നിരന്തരമായി പ്രശ്‌നത്തിലായിരുന്നു. അയാള്‍ ഭാര്യയേയും അമ്മയെയും ഉപദ്രവിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അവര്‍ അഡ്മിറ്റായി ചികിത്സ തേടുകയും ചെയ്തിരുന്നു.അയാള്‍ ഉപദ്രവിച്ചിട്ട് പത്മയുടെ അമ്മയുടെ മുന്‍വശത്തെ ഒരു പല്ല് ഇളകിപ്പോവുകയും ചെയ്തു. 

നിരന്തരമായി കേസുകളില്‍പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാള്‍ കുഞ്ഞിനെ മതം മാറ്റി പണം തട്ടാന്‍ ഉപയോഗിക്കുകയാണ്. പല വേദികളിലും തട്ടവും പര്‍ദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇത്തരം ചിത്രങ്ങള്‍ അയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സോളിഡാരിറ്റി നിയന്ത്രിക്കുന്ന വേങ്ങരയിലെ സ്‌കൂളിലും കുട്ടി ഹിജാബ് ധരിച്ചാണ് എത്തുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മോളെ ലെരൗഹമൃ ആയിട്ടാണ് സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നത് എന്നിരിക്കെ 18 വയസ് വരെ അങ്ങനെ വളരാനുള്ള സാഹചര്യം ഉണ്ടാവണം.

രണ്ടാംഭാര്യ പത്മപ്രിയ കൊടുത്ത കേസ് പിന്‍വലിക്കാന്‍ ഇയാള്‍ 3 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. ഇത് മുസ്ലീം സഹോദരങ്ങള്‍ സഹായിച്ചതാണ് എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ജോലിയോ വരുമാനമോ ഇല്ലാത്ത ഇയാള്‍ ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്.

കമലിന്റെ അടുത്ത് നിന്ന് മാറ്റി നന്നായി കൗണ്‍സില്‍ ചെയ്താല്‍ കുട്ടി പറയുന്നത് സത്യമാണോയെന്നും കുട്ടി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോയെന്നും അറിയാന്‍ കഴിയും. ഇതിനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും കുഞ്ഞിന്റെ മാനസിക നില പരിഗണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ ഇടപെടുകയോ മകള്‍ക്ക് വേണ്ടി കോടതിയിലോ പോലീസിലോ പരാതിപ്പെടുകയോ ചെയ്താല്‍ എനിക്കെതിരെയും മകളെക്കൊണ്ട് POSCO കേസ് കൊടുപ്പിക്കും എന്നാണ് എന്നേയും എന്റെ സുഹൃത്തുക്കളേയും ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇയാളെ ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷിക്കണമെന്ന് അറിയിക്കുന്നു.

എന്ന് 
വിശ്വസ്തതയോടെ

ബിന്ദു ടി.വി
HSST English
GVHSS Agali

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (11 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (19 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (24 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (36 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (51 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends