Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളത്തിലെ മഴയുടെ സ്വഭാവം മാറുന്നു ..ഇപ്പോഴത്തെ മഴക്ക് കാരണം മേഘവിസ്ഫോടനം

10 AUGUST 2019 05:26 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കാലാവസ്ഥ മാറുന്നു...മഴയുടെ സ്വഭാവവും.. മഴയുടെ അളവിലും തീവ്രതയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു...ഇപ്പോൾ പെയ്യുന്നത് അതിതീവ്രതയുള്ള മഴയാണ്.. . ഒരു മാസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ വന്നു പതിക്കുന്നു.”- കേരളത്തിലും നീലഗിരിയും കുടകിലും അടക്കം രാജ്യത്തിന്റെ ഇതര മേഖലകളിലും ഇപ്പോൾ നിലവിലുള്ള പ്രളയ സമാനമായ അവസ്ഥയെക്കുറിച്ച്‌ കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നതിതാണ്.പ്രളയത്തിന് കാരണമായി പറയുന്നതും ഇതാണ്. അല്ലാതെ ഡാമുകൾ തുറക്കുന്നതല്ല ഇപ്പോഴത്തെ പ്രളയത്തിന് കാരണമെന്നും കാലാവസ്ഥ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം ഇപ്പോൾ ആർത്തലച്ചുപെയ്യുന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം കിഴക്കു പടിഞ്ഞാറൻ മൺസൂൺ ഒളിച്ചു കളിക്കുകയായിരുന്നു ഇതുവരെ. ജൂണിലും ജൂലൈയിലും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. . എന്നാൽ ഇപ്പോൾ മഴ പെയ്യുന്നത് തീർത്തും അപ്രതീക്ഷിതമായ സമയത്തും സ്ഥലങ്ങളിലുമാണ്.

അതും മാരകമായ പ്രഹരശേഷിയോടെ. പെയ്തിറങ്ങുന്ന വെള്ളത്തിൻെറ അളവ് ഗഹനമായി വർധിച്ചിരിക്കുന്നു. ഇത്തരം അത്യുഗ്ര മഴക്ക് മേഘവിസ്ഫോടനം എന്നാണു പറയുന്നത്. ഒരു ചെറിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് മാത്രം ചുരുങ്ങിയ സമയത്തേക്ക് വീഴുന്ന പെട്ടെന്നുള്ള ശക്തമായ മഴയാണ് ഇത്. ഒരു മേഘവിസ്ഫോടനത്തിൽ നിന്നുള്ള മഴ സാധാരണയായി ഷവർ തരത്തിലുള്ളതാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മണിക്കൂറിൽ 100 മില്ലിമീറ്ററിന് (4.94 ഇഞ്ച്) തുല്യമോ അതിൽ കൂടുതലോ ആണ് വീഴ്ചയുടെ നിരക്ക്.

ഇന്ത്യൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒരു പ്രദേശത്ത് 204 മില്ലിമീറ്റർ മഴ കിട്ടിയാൽ അത് പ്രളയമായി കണക്കാക്കേണ്ടതാണ്. ഇപ്പോഴുംമൺസൂൺ ക്രമം തേടിയാണ് മഴ പെയ്യുന്നത് ...മഴ ചില പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കേരളത്തിൽ തന്നെ വടക്ക് കാസർഗോഡും തെക്ക് കൊല്ലവും തിരുവനന്തപുരവും കാര്യമായി മഴ കെടുതികൾ നേരിടുന്നില്ല. നിലമ്പൂരും പാലക്കാടും ഇത്ര തീവ്രമായ മഴ ഇതിനു മുൻപ് സാധാരണവുമല്ല.. മഴക്കുറവിന്റെ കണക്കിൽ കഴിഞ്ഞ 120 വർഷത്തെ കണക്കെടുത്താൽ വയനാട് ആണ് ഏറ്റവും കൂടുതൽ മഴപെയ്യുന്നത്.. എന്നാൽ ഇത്തവണ മഴ ഏറ്റവും കൂടുതൽ നാശ നഷ്ട്ടം ഉണ്ടാക്കിയതും വയനാട് ആണ്

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മുൻ ഡയറക്ടർ ഡോ. കെ.ജെ രമേഷ് പറയുന്നത് ഇപ്പോഴത്തെ പ്രതിഭാസം കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് എന്ന് തന്നെയാണ്. പെട്ടെന്നുള്ള മഴകൾ സംഭവിക്കുമ്പോൾ അവ കടുത്ത വെള്ളപ്പൊക്കത്തിനും ആളുകളുടെ വീടും ഉപജീവനവും നശിക്കുന്ന അവസ്ഥയിലെത്തിക്കുന്നതിനും കാരണമാകുന്നു. കേരളത്തിൽ ഇക്കുറി 350-നു മുകളിൽ മഴ രേഖപ്പെടുത്തപ്പെടുന്നത് ആലത്തൂർ, അട്ടപ്പാടി, നിലമ്പൂർ മേഖലകളിലാണ്. പതിവനുസരിച്ചു ഇവിടങ്ങളിൽ വലിയ മഴ കിട്ടാറില്ല.

പരമ്പരാഗത മൺസൂൺ സങ്കൽപ്പങ്ങൾക്ക് ഇളക്കം സംഭവിച്ചു കഴിഞ്ഞു എന്നും കേരളത്തിൽ ഇനി കാലവർഷം തുടങ്ങുന്നത് ജൂലൈ അവസാനമോ ഓഗസ്ത് തുടക്കത്തിലോ ആയാലും അത്ഭുതപ്പെടാനില്ല എന്നുമാണ് ഡോ. രമേഷ് പറയുന്നത്. നമ്മുടെ കാർഷിക കലണ്ടർ തന്നെ അതിനനുസരിച്ചു പരിഷ്കരിക്കേണ്ടി വരും എന്നദ്ദേഹം പറയുന്നു.

കഴിഞ്ഞ പ്രളയത്തിന് ശേഷം കേരളത്തിലെ പുഴകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞത് ആശങ്കയുണ്ടാക്കും വിധമാണ്. നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ അവ അധികം വരുന്ന മഴയെ ആവാഹിച്ചു മണ്ണിൽ ഉറപ്പിച്ചു നിർത്തിയിരുന്നു.

എന്നാലിപ്പോൾ പെയ്യുന്ന വെള്ളം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കടലിൽ എത്തുകയാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞത്‌ കേരളത്തെ ദോഷകരമായി ബാധിക്കുന്നതായി കോഴിക്കോട് ആസ്ഥാനമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റ് എന്ന ഗവേഷണ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞവർഷം കേരളത്തെ ഏറെ വലച്ച വെള്ളപ്പൊക്കത്തിന്റെ അതേ പ്രതീതി ഉയർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഈ വർഷവും കനത്ത മഴ പെയ്യുന്നത് . കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളെയാണ് മഴ ഏറ്റവും സാരമായി ബാധിച്ചിട്ടുള്ളത്. നിലമ്പൂർ, മൂന്നാർ പോലുള്ള ടൗണുകൾ വെള്ളത്തിനടിയിലാവുകയും സംസ്ഥാനത്തെ എല്ലാ പ്രധാന പുഴകളും കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ വകുപ്പ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..

വരും വർഷങ്ങളിലും മഴയുടെ താണ്ഡവം പ്രതീക്ഷിക്കാമെന്നതിനാൽ കേരളസമൂഹം മൊത്തത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്.. കാലാവസ്ഥാ മാറ്റം ഒരു യാഥാർഥ്യമായി അംഗീകരിച്ചു അതനുസരിച്ചുള്ള വലിയ തോതിലുള്ള ഗവേഷണ പരിഹാര പ്രവർത്തനങ്ങൾ ആരംഭിക്കാൻ സമയമായി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends