ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ... പ്രളയ ദുരാതാശ്വാസത്തില്‍ സംഭാവന നല്‍കിയ മേല്‍ശാന്തി താരമാകുന്നു; ദുരിതാശ്വാസ നിധിയിലേക്ക് കടുക്കന്‍ ഊരിനല്‍കി മേല്‍ശാന്തിയ്ക്ക് അഭിനന്ദന പ്രവാഹം

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടക്കന്‍ ഊരി നല്‍കിയിരിക്കുകയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്ബൂതിരി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതില്‍ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവര്‍ത്തിച്ചു പറയേണ്ട കാര്യമാണ്.
ആരാധനാലയങ്ങള്‍ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസില്‍ എത്തിയത്, ദുരിതബാധിതര്‍ക്ക് സുമനസ്സുകള്‍ സ്വയം തയാറായി വന്നു നല്‍കുന്ന സഹായം സ്വീകരിക്കാനാണ്. ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്ബാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്.
ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്ബൂതിരിയെക്കുറിച്ചാണത്. ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് അറിഞ്ഞതോടെ വലിയ രീതിയിലുള്ള അഭിനന്ദനമാണ് മേല്‍ശാന്തിക്ക് ലഭിക്കുന്നത്. ഉള്ളതെല്ലാം നല്‍കിയ നൗഷാദിന്റെ സ്‌നേഹത്തെ കേരളം ഏറെ വാഴ്ത്തിയിരുന്നു. കേരളം പുനസൃഷ്ടിക്കാന്‍ വലിയ സംഭാവനകളാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം വര്‍ഷവും ആവര്‍ത്തിച്ചെത്തിയ പ്രകൃതിദുരന്തം കേരളത്തെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. 107 ഓളം പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിക്കഴിഞ്ഞു. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. രണ്ട് പ്രദേശങ്ങളിലും നിരവധി വീടുകള്‍ നിലനിന്ന അടയാളം പോലും ശേഷിക്കാതെ ഭൂമിക്കടിയിലായി. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും പാലക്കാടിന്റെയും പല ഭാഗങ്ങളും കനത്ത നാശമാണ് നേരിട്ടത്. മറ്റ് ജില്ലകളിലും വെള്ളപ്പൊക്കവും പേമാരിയും കാറ്റും ജനങ്ങളെ ദുരിതത്തിലാക്കി. രണ്ട് ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും ബന്ധുവീടുകളിലേക്കും പോയത്. ഈ ദുരന്തത്തെ എങ്ങനെ നേരിടുമെന്ന് ആശങ്കകള്‍ ഉയര്‍ന്നുവെങ്കിലും കേരളത്തിന്റെ പൊതുമനസും സര്‍ക്കാരും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സേവന സന്നദ്ധരായി മത്സ്യത്തൊഴിലാളികളും യുവാക്കളും രാഷ്ട്രീയ സാമുദായിക സംഘടനകളുമെല്ലാം രംഗത്തെത്തി. ആദ്യഘട്ടത്തില്‍ സഹായം നല്‍കാനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മടിച്ചു നിന്നുവെങ്കിലും ഇതെല്ലാം മറികടന്ന് കൈകോര്‍ത്ത് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍.
https://www.facebook.com/Malayalivartha






















