Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കണ്ണ് തള്ളിപ്പോയി… വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പഠിച്ച് പരീക്ഷ എഴുതിയവരെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിത്തിന്റെ കള്ളി പൊളിച്ച് ക്രൈംബ്രാഞ്ച്; ഓരോന്ന് ചോദിക്കുമ്പോഴും ഉരുണ്ടുകളിച്ച ശിവരഞ്ജിത്തിനേയും നസീമിനേയും കുടുക്കിയത് നാല് ചോദ്യങ്ങള്‍

20 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

ഒരിക്കലെങ്കിലും പിഎസ്എസി പരീക്ഷ എഴുതാത്ത യുവതലമുറ ഉണ്ടാകില്ല. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നവരാണ് അവരില്‍ ബഹുഭൂരിപക്ഷവും. ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഊണും ഉറക്കവും കളഞ്ഞവര്‍ ധാരാണം. എന്നാല്‍ എല്ലാവരേയും നോക്കുകുത്തിയാക്കി ശിവരഞ്ജിത്തും നസീമും മുന്‍നിരയിലെത്തിയെന്ന സത്യം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ഇത് തെളിയിക്കാന്‍ പോലീസ് നടത്തിയ ശ്രമം ആദ്യഘട്ടം വിജയം കണ്ടില്ല. 

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്തിനെയും 28ാം റാങ്കുകാരന്‍ നസീമിനെയും ക്രൈംബ്രാഞ്ച് അഞ്ചുമണിക്കൂറാണ് ചോദ്യം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പഠിച്ചാണ് പിഎസ് സി പരീക്ഷ ജയിച്ചതെന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. ഈ വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ഇതോടെ െ്രെകംബ്രാഞ്ച് സംഘം തന്ത്രം മാറ്റി. പിഎസ് സി പരീക്ഷയിലെ തന്നെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. പഠിച്ചുജയിച്ചെന്ന് പറഞ്ഞ ഇരുവരും ഉത്തരം അറിയാതെ കുഴങ്ങി. ആദ്യം കറക്കികുത്തിയെന്ന് പറഞ്ഞു. പിന്നീട് അടുത്തിരുന്നയാളുടെ ഉത്തരപേപ്പര്‍ നോക്കിയാണ് എഴുതിയതെന്നായി വാദം. എന്നാല്‍ അടുത്തിരുന്നവരാരും റാങ്ക ലിസ്റ്റില്‍ കടന്നിട്ടില്ലെന്ന കാര്യം പൊലീസ് സംഘം ചൂണ്ടിക്കാട്ടി.

എന്നാല്‍ നോക്കിയെഴുതിയതാണെന്ന വാദത്തില്‍ നസീം ഉറച്ചു നിന്നു. എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് ക്രമക്കേട് നടത്തിയാണ് ഇരുവരും ജയിച്ചതെന്ന് കണ്ടെത്തിയത്.

കൈംബ്രാഞ്ച് സംഘത്തിന്റെ നാലു ചോദ്യങ്ങളാണ് ഇവരെ കുടുക്കിയത്

1. നിങ്ങള്‍ എങ്ങനെയാണ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത്?

പ്രതികളുടെ മറുപടി: പഠിച്ചാണ് പരീക്ഷയെഴുതിയത്. മിക്കതും എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. അറിയാത്ത ഉത്തരങ്ങള്‍ കറക്കിക്കുത്തി. ഭാഗ്യത്തിന് അതൊക്കെ ശരിയുത്തരമായി.

2 : അങ്ങനെയെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ. 

ക്രൈംബ്രാഞ്ച് സംഘം പരീക്ഷാ ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളായി ചോദിക്കുന്നു. ഒന്നിനും ശരിയുത്തരം നല്‍കാനാകാതെ പ്രതികള്‍ ബുദ്ധിമുട്ടി.

മറുപടി: സോറി. പഠിച്ചല്ല പരീക്ഷയെഴുതിയത്. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് മാറിമാറി നോക്കിയാണ് ശരിയുത്തരം എഴുതിയത്.

3: നിങ്ങളുടെ അടുത്തിരുന്നവരുടെ പട്ടിക ഇതാണ്. ഇതില്‍ ആരും റാങ്ക് പട്ടികയില്‍ വന്നിട്ടില്ല. അപ്പോള്‍ അവരുടെ ഉത്തരക്കടലാസ് നോക്കി നിങ്ങള്‍ എങ്ങനെ ശരിയുത്തരം എഴുതി?

കൃത്യമായി ഉത്തരം നല്‍കാനാകാതെ ശിവരഞ്ജിത്.കുഴങ്ങി. 

അതറിയില്ല. അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കിയാണ് ഞാന്‍ എഴുതിയതെന്ന് നസീമിന്റെ മറുപടി.

4: പരീക്ഷ എഴുതുമ്‌ബോള്‍ ശിവരഞ്ജിത്തിന് 96 എസ്എംഎസ് അയച്ചത് ആരാണ്?

ശിവരഞ്ജിത്തിന്റെ ഉത്തരം: അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാര്‍ അയച്ചതാണ്. 

എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോള്‍ ശിവരഞ്ജിത് വിയര്‍ത്തു. പിന്നീട് മൗനം. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല.

പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി ഇരുവരും ഒടുവില്‍ തലകുലുക്കി സമ്മതിച്ചു. എന്നാല്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്ബിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ഇവരെ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്. കോപ്പിടയിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്താനാകാത്തതും അന്വേഷണത്തെ വഴിമുട്ടിക്കുന്നുണ്ട്. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ നശിപ്പിക്കപ്പെട്ടേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (14 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (23 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (30 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (41 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (57 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends